മുളന്തുരുത്തി മാർത്തോമൻപള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക്‌ കൈമാറണം : വിധി നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

മുളന്തുരുത്തി മാർത്തോമൻപള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക്‌ കൈമാറണം : വിധി നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി :തർക്കത്തിൽ നിലനിൽക്കുന്ന മുളന്തുരുത്തി മാർത്തോമൻപള്ളി തിങ്കളാഴ്ചയ്ക്കുള്ളിൽ ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി.അതേസമയം ഈ വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പള്ളി ഏറ്റെടുത്ത് കൈമാറി റിപ്പോർട്ട് നൽകണമെന്ന് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. ജസ്റ്റിസ് എ എം ഷെഫീക്, പി.ഗോപിനാഥ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് ഉത്തരവിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിംഗിൾ ബെഞ്ച് വിധി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ്‌ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ഇട്ടിരിക്കുന്നത്.

മാർത്തോമൻ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറുന്നതിന് കോടതി നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും ഇതിൽ നടപടി ഉണ്ടായില്ലായിരുന്നു.ഇത് കാണിച്ച് പള്ളി ട്രസ്റ്റി കോടതി അലക്ഷ്യ ഹർജി നൽകുകയായിരുന്നു.

പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് പ്രാർഥനക്കുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നുവെങ്കിലും കോവിഡ് രോഗ ഭീഷണിയും പ്രളയ സാഹചര്യങ്ങളും നിലനിലക്കുന്നതിനാൽ ഏറ്റെടുക്കാൻ കഴിയുന്ന സാഹചര്യമല്ല കളക്ടർക്കുള്ളതെന്ന് സ്റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചിരുന്നു.

സുപ്രീംകോടതിയെ വിധിയെത്തുടർന്ന് പള്ളിയിൽ പ്രാർഥന നടത്താൻ ഓർത്തഡോക്‌സ് വിഭാഗം എത്തിയിരുന്നെങ്കിലും യാക്കോബായ വിഭാഗം ഇവരെ തടയുകയായിരുന്നു.