15 ലക്ഷം രൂപ തട്ടിച്ചെന്ന് പരാതി; മോന്‍സണെതിരെ ക്രൈംബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു; കേസെടുത്തത് തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിൻ്റെ പരാതിയില്‍

15 ലക്ഷം രൂപ തട്ടിച്ചെന്ന് പരാതി; മോന്‍സണെതിരെ ക്രൈംബ്രാഞ്ച് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു; കേസെടുത്തത് തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിൻ്റെ പരാതിയില്‍

സ്വന്തം ലേഖിക

കൊച്ചി: 15 ലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന പരാതിയിൽ മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തു.

തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജിൻ്റെ പരാതിയില്‍ ആണ് കേസെടുത്തത്. നാല് പുരാവസ്തുക്കള്‍ മോന്‍സന്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ചു. അതിനുശേഷം 15 ലക്ഷം രൂപ അഡ്വാന്‍സ് ആയി വാങ്ങിയെന്നും ഇത് തിരികെ നല്‍കിയില്ലെന്നുമാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ നിശ്ചയത്തിന് മോന്‍സന്‍ 15 ലക്ഷം വാങ്ങിയിരുന്നുവെന്ന് ഇയാള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.

40 മുതല്‍ 60 വര്‍ഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കള്‍ കാട്ടി മോന്‍സന്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. കേസിന്റെ തൊണ്ടി മുതല്‍ എന്ന നിലയില്‍ ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.

അതേ സമയം, മ്യൂസിയത്തിന്‍റെ കവാടത്തിലുള്ള രണ്ട് സിംഹങ്ങളുടെ ശില്‍പ്പം ഉള്‍പ്പടെ ചില വസ്തുക്കള്‍ക്ക് താന്‍ പണം നല്കിയിട്ടുണ്ടെന്ന് മോ‍ന്‍സന്‍ തെളിവെടുപ്പിനിടെ വാദിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടക്കാനുള്ള പട്ടികയില്‍ നിന്ന് ഇതൊഴിവാക്കിയിട്ടുണ്ട്.

പുരാവസ്തു വിതരണക്കാരന്‍ സന്തോഷ് നല്‍കിയ പരാതിയില്‍ മോന്‍സന്‍ മാവുങ്കലിനെ ഇന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.