‘ചാളമേരി’ യായ് തകർത്താടിയ മോളി കണ്ണമാലി ചികിത്സയ്ക്ക്‌ വകയില്ലാതെ ബുദ്ധിമുട്ടുന്നു ; തിരിഞ്ഞ് നോക്കാതെ ചലച്ചിത്ര പ്രവർത്തകർ

‘ചാളമേരി’ യായ് തകർത്താടിയ മോളി കണ്ണമാലി ചികിത്സയ്ക്ക്‌ വകയില്ലാതെ ബുദ്ധിമുട്ടുന്നു ; തിരിഞ്ഞ് നോക്കാതെ ചലച്ചിത്ര പ്രവർത്തകർ

 

സ്വന്തം ലേഖിക

തോപ്പുംപടി: ഹൃദ്രോഗത്തിന്റെ അവശതകളിലാണ് ചലച്ചിത്ര നടി മോളി കണ്ണമാലി. ആറു മാസത്തോളമായി വീട്ടിൽ തന്നെയാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം അവർ അവശയായിരിക്കുന്നു.

ഏതാനും മാസം മുൻപ് കായംകുളത്ത് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്സലിനിടയിലാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. വാൽവിന് തകരാറുണ്ട്. മൂന്ന് ബ്ലോക്കുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ല. അഞ്ച് മാസമായി ഇവിടെത്തന്നെയാണ്. ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറയുന്നേ, എന്റെ കൈയിൽ പണമില്ല…’ മോളി പറയുന്നു.

‘ട്രേസിങ്’ എന്ന സിനിമയിലാണ് മോളി ഒടുവിൽ അഭിനയിച്ചത്. പിന്നീട് സുഖമില്ലാതായി. കട്ടിലിൽ തന്നെയാണ് എപ്പോഴും. ശ്വാസംമുട്ടലുമുണ്ട്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ വേണം. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും മോളിയുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴും വളരെ മോശമാണ്.

ചികിത്സയുടെ സാമ്പത്തിക ഭാരം ഏറ്റെടുക്കാനുള്ള ശേഷി കുടുംബത്തിനുമില്ല. മത്സ്യത്തൊഴിലാളി കുടുംബമാണ് ഇവരുടേത്. രോഗബാധിതയായ വിവരമറിഞ്ഞ് ചലച്ചിത്ര ലോകത്തെ ചില സുഹൃത്തുക്കൾ മോളിയെ വിളിച്ചതല്ലാതെ ആരിൽ നിന്നും ഒരു സഹായവും കിട്ടിയില്ലെന്നു മോളി പറയുന്നു.