
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പാറ്റൂര്‍ മൂലവിളാകത്ത് സ്ത്രീക്കെതിരെ മോശമായി പെരുമാറിയ ആള്‍ പിടിയില്‍. പബ്ലിക് ലൈബ്രറി ക്യാന്റീന്‍ ജീവനക്കാരനായ ജയ്‌സണ്‍ ആണ് പേട്ട പൊലീസിന്റെ പിടിയിലായത്.
ബൈക്കിലെത്തിയയാള്‍ സ്ത്രീയോട് ലൈംഗികച്ചുവയോടെ സംസാരിച്ച ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പരാതി. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുടെ ഭാര്യയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജയിസണെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം രാത്രിയിലും പ്രദേശത്ത് സമാനമായ സംഭവം നടന്നിരുന്നു. മരുന്ന് വാങ്ങാന്‍ എത്തിയ സ്ത്രീയോടാണ് ബൈക്കിലെത്തിയയാള്‍ മോശമായി പെരുമാറിയത്. തുടര്‍ന്ന് സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇതിന് പിന്നാലെയാണ് മൂലവിളാകത്ത് വച്ച് തന്നെ മറ്റൊരു സംഭവം ഉണ്ടായത്.