video
play-sharp-fill

Thursday, May 22, 2025
HomeMainമേയറും ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ് ; കെഎസ്‌ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാനില്ല

മേയറും ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ നിർണായക വഴിത്തിരിവ് ; കെഎസ്‌ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാനില്ല

Spread the love

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും തിരുവനന്തപുരത്തെ കെഎസ്‌ആർടിസി ഡ്രൈവറുമായുണ്ടായ തർക്കത്തില്‍ നിർണായക വഴിത്തിരിവ്. കെഎസ്‌ആർടിസിയിലെ സിസിസിടി ക്യാമറയില്‍ ഒരു ദൃശ്യവുമില്ല. മെമ്മറി കാർഡ് കാണാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാർഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ യദു പറയുന്നത്. അങ്ങനെയെങ്കില്‍ മെമ്മറി കാർഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാർഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്‌ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടന്നത്. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകുമെന്നായിരുന്നു കരുതിയിരുന്നത്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്‌ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

നേരത്തെ നടുറോഡില്‍ സീബ്രാലൈനില്‍ കാര്‍ കുറുകെയിട്ട് കെഎസ്‌ആർടിസി ബസ് തടഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കേസെടുക്കാൻ വകുപ്പുണ്ടായിട്ടും മേയറുടെയും എംഎല്‍എയുടെയും നടപടിയെ തുടക്കം മുതല്‍ പൊലീസ് ന്യായീകരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടം പ്ലാമൂട്ടില്‍ നിന്നും പിഎംജി ഭാഗത്തേക്ക് വരുമ്ബോള്‍ കാറിന്‍റെ പിൻ സീററിലിരുന്ന സ്ത്രീകളോട് ലൈഗിംക ചുവയുളള ആഗ്യം കാണിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവർ അമിതിവേഗത്തില്‍ പോകുന്ന കാര്യം മേയർ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചുവെന്നാണ് പൊലിസ് പറയുന്നത്. കുറ്റകൃത്യം നടത്തി കടന്നുപോയ ഡ്രൈവറെ തടഞ്ഞതിന് കേസെടുക്കാനാവില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. മാത്രമല്ല കെഎസ്‌ആർടി അധികൃതരെയും മേയര്‍ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ഡ്യൂട്ടിയില്‍ നിന്ന് ഡ്രൈവറെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അതേസമയം മേയര്‍ക്കും കുടുംബത്തിനും എതിരെ  കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവര്‍ യദു കോടതിയെ സമീപിച്ചിരിക്കുകയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments