
സ്വന്തം ലേഖകൻ
ഷൊർണൂർ : ഷൊർണൂർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ 227 ഗ്രാം എം ഡി എം എയുമായി 1.നൗഷാദ് (43, ) സുമേഷ് കുമാർ (44)
എന്നിവരാണ് പിടിയിലായത്. പ്രതികൾ ലഹരിയിടപാടിന് വേണ്ടി ഷൊർണൂരിൽ മാപ്സ് റെസിഡൻസി ഹോട്ടലിൽ താമസിക്കുമ്പോഴാണ് പോലീസ് പിടിയിലായത്.
പ്രതികളുടെ കയ്യിൽ നിന്നും , പ്രതി നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള കർണ്ണാടക രജിസ്ട്രേഷൻ കാറിൽ നിന്നുമാണ് എം ഡി എം എ കണ്ടെത്തിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലാ പോലിസ് പിടികൂടിയ ഏറ്റവും വലിയ എം ഡി എം എ കേസാണിത്. കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിൽപ്പെട്ടവരാണ് പ്രതികളെന്നാണ് സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിച്ചെടുത്ത ലഹരിമരുന്നിന് 12 ലക്ഷത്തോളം വിലവരും. പ്രതി നൗഷാദിന് ബാംഗ്ലൂർ കേന്ദീകരിച്ച് ഓൺ ലൈൻ ബിസിനസ്സാണ്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതി ഉൾപ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
2023 വർഷത്തിൽ ഇതുവരെ പാലക്കാട് ജില്ലാ പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് 1400 ഗ്രാം എം ഡി എം എ, 355 ഗ്രാം മെത്താഫെറ്റമിൻ , 55 ഗ്രാം ആംഫെറ്റമിൻ, 281 കിലോഗ്രാം കഞ്ചാവ്, 500 ഗ്രാം ഹഷീഷ് ഓയിൽ, ബ്രൗൺഷുഗർ ,കൊക്കെയ്ൻ, കഞ്ചാവ് ബീഡി , സിഗരറ്റ് , രണ്ട് കണ്ടെയ്നറുകളിൽ കടത്തിയ ടൺ കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവ പിടികൂടുകയും , 1400 ഓളം നാർക്കോട്ടിക് കേസുകളിൽ 1520 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ പി എസ് ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പി ഹരിദാസ്.പി.സി പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ആർ.മനോജ് കുമാർ, എന്നിവരുടെ നേത്യത്വത്തിൽ ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ .ജെ.ആർ, സബ്ബ് ഇൻസ്‌പെക്ടർ രജീഷ് .എസ് .എന്നിവരുടെ നേതൃത്വത്തിലുള്ള ഷൊർണൂർ പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി ലഹരിമരുന്നും പ്രതികളേയും പിടികൂടിയത്.