കോട്ടയം ജില്ല കോറോണ വിമുക്തം, മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു; മെഡിക്കൽ കോളജിലെ നഴ്‌സും നെഗറ്റീവ്

Spread the love

 

തേർഡ് ഐ ന്യൂസ് ബ്യൂറോ

കോട്ടയം : ഒരുമാസത്തിലേറെയായി കൊറോണ വൈറസ് ഭീതിയുടെ നിഴലിലായിരുന്ന കോട്ടയം കൊറോണ വൈറസ് വിമുക്തമായി. ജില്ലയിൽ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരുടെയും

 

പരിശോധനാ ഫലം നെഗറ്റീവ്. വൃദ്ധ ദമ്പതികളും ആരോഗ്യ പ്രവർത്തകയുടെയും രോഗം ഭേദമായി. മെഡിക്കൽ കോളജിലെ നേഴസും രോഗ വിമുക്തയായി. കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കോട്ടയത്ത് വൈറസ് ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്നവർ രോഗ വിമുക്തരായ എന്ന വാർത്ത വളരെയധികം ആശ്വാസം പകരുന്നതാണ്. ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജിൽ

ചികിത്സയിൽ കഴിഞ്ഞിരുന്ന ചെങ്ങളം സ്വദേശികളായ 93 വയസുകാരായ ദമ്പതിമാർ കഴിഞ്ഞ ദിവസം രോഗ വിമുക്തി നേടിയിരുന്നു. 20 ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് ഇരുവരും ഡിസ്ചാർജാകുന്നത്.

 

മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കണ്ടതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇറ്റലിയിൽ നിന്നെത്തിയ ഇവരുടെ റാന്നി സ്വദേശികളായ ബന്ധുക്കളിൽ നിന്നാണ് ഇവർക്ക് രോഗം ലഭിച്ചത്.

 

ഹൃദയസംബന്ധരോഗമുള്ളവരായിരുന്നു ഇരുവരും. ചികിത്സയ്ക്കിടെ തോമസിന് ഹൃദയാഘാതം സംഭവിച്ചിരുന്നു. മൂന്ന് തവണ ടെസ്റ്റ് നടത്തിയപ്പോൾ മൂന്നും നെഗറ്റീവ് ആയിരുന്നു ഫലം.

 

ഇരുവരുടെയും ആരോഗ്യനിലയിൽ പൂർണപുരോഗതി ഉണ്ടായപ്പോഴാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചത്.93 കാരൻ തോമസും 88 കാരി മറിയാമ്മയുമാണ് ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടത്.

കോവിഡ് 19 രോഗികളെ പരിചരിച്ചതിലൂടെ രോഗം പടർന്ന നഴ്സ് സുഖപ്പെട്ടു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെങ്ങളം സ്വദേശിനിയായ നഴ്സ് രേഷ്മയുടെ രോഗമാണ് സുഖപ്പെട്ടത്.

ഇറ്റയിൽ നിന്നെത്തിയ റാന്നി സ്വദേശികളിൽ നിന്ന് രോഗം പടർന്ന വൃദ്ധ മാതാപിതാക്കളെ ചികിത്സിക്കുന്നതിനിടെയാണ് നഴ്സിന് കൊറോണ വൈറസ് ബാധിച്ചത്. ലക്ഷണം കണ്ടയുടൻ നഴ്സ് ഐസോലേഷനിൽ പ്രവേശിക്കുകയായിരുന്നു.

അതേസമയം ജില്ലയിൽ 3304 പേരാണ് ഹോം ക്വാറന്റൈയിനിൽ കഴിയുന്നത്. വ്യാഴാഴ്ച മാത്രം 22 പേർക്കാണ് ഹോം ക്വാറന്റൈയിൻ നിർദ്ദേശം നൽകിയിരുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം ഒരു ഗർഭിണിയടക്കം 21 പേർക്കാണ് രോഗം

 

സ്ഥിരീകരിച്ചിരിക്കുന്നത്. കാസർഗോഡ് എട്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ

 

എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക്. ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞു വരികെയായിരുന്നു.