സിനിമാ ലോകത്ത്‌ സ്‌ത്രീ സാന്നിദ്ധ്യം വീണ്ടും ഊട്ടി ഉറപ്പിച്ച നാലുദിന രാത്രങ്ങൾ സിനിമാ അസ്വാദകർക്ക്‌ സമ്മാനിച്ച നാലാമത്‌ മഴവില്ല്‌ അന്തരാഷ്‌ട്ര ചലചിത്രമേള ; മഴവില്ലഴക്‌ തീർത്ത ചലചിത്രമേളയ്ക്ക്‌ ഇന്ന് കൊടിയിറക്കം 

സിനിമാ ലോകത്ത്‌ സ്‌ത്രീ സാന്നിദ്ധ്യം വീണ്ടും ഊട്ടി ഉറപ്പിച്ച നാലുദിന രാത്രങ്ങൾ സിനിമാ അസ്വാദകർക്ക്‌ സമ്മാനിച്ച നാലാമത്‌ മഴവില്ല്‌ അന്തരാഷ്‌ട്ര ചലചിത്രമേള ; മഴവില്ലഴക്‌ തീർത്ത ചലചിത്രമേളയ്ക്ക്‌ ഇന്ന് കൊടിയിറക്കം 

സ്വന്തം ലേഖകൻ

കോട്ടയം: അക്ഷരനഗരിക്ക്‌ മഴവില്ലഴക്‌ തീർത്ത അന്താരാഷ്ട്ര ചലചിത്രമേളയ്‌ക്ക്‌ തിങ്കളാഴ്‌ച കൊടിയിറക്കം. നാലുദിന രാത്രങ്ങൾ സിനിമാ അസ്വാദകർക്ക്‌ സമ്മാനിച്ച നാലാമത്‌ മഴവില്ല്‌ അന്തരാഷ്‌ട്ര ചലചിത്രമേള സമാപിക്കുമ്പോൾ, സിനിമാ ലോകത്ത്‌ സ്‌ത്രീ സാന്നിദ്ധ്യം വീണ്ടും ഊട്ടി ഉറപ്പിക്കുകയാണ്‌. കോട്ടയത്തെ വനിതാ കൂട്ടായ്‌മയായ മഴവില്ല്‌ ഫിലിം സൊസൈറ്റി, ഫെഷറേഷൻ ഓഫ്‌ ഫിലിം സൊ സൈറ്റീസ്‌ ഓഫ്‌ ഇന്ത്യ എന്നിവരാണ്‌ സംഘാടകർ.

സംസ്‌കാരിക വകുപ്പ്‌, കേരള സംസ്ഥാന യുവജക്ഷേമ ബോർഡ്‌ എന്നിവരുടെ സഹകരണത്തോടെയാണ്‌ അനശ്വര തീയറ്ററിൽ ചലചിത്രമേള സംഘടിപ്പിച്ചത്‌.പാലസ്തീൻ ജനതയ്ക്ക് ഐക്യ ദാർഢ്വുമായി മഴവില്ല് നാലാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച പാലസ്തീൻ ചിത്രമായ 200 മീറ്റർസ് ഏറെ ചർച്ച ചെയ്യപ്പെട്ടു. പാലസ്തീൻ ജനത അനുഭവിച്ച ദുരിതങ്ങളുടെ നേർകാഴ്ച ആയിരുന്നു ചിത്രം. പാലസ്തീൻ നഗരമായ തുല്ക്കാമിലെ ഇസ്രയേലി മതിൽ വിഭചിച്ച കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് 200 മീറ്റേഴ്സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതിലിന്റെ മറു വശത്തുള്ള രോഗിയായ തന്റെ മകനെ കാണാൻ പിതാവ് നടത്തുന്ന ശ്രമങ്ങളും ആ രാജ്യത്ത് നില നിൽക്കുന്ന സാഹചര്യങ്ങളുടെ അവസ്ഥയുമാണ് ചിത്രം പറയുന്നത്. പാലസ്തീൻ ചിത്രം കാണാൻ പതിവിൽ കൂടുതൽ സിനിമാ ആസ്വാദകർ ചലച്ചിത്ര മേള നടക്കുന്ന തീയറ്ററിൽ എത്തിയത്. ഞായറാഴ്‌ച മലയാള ചിത്രങ്ങളായ ദായം, ഷെഹറാസാദ്, ലോക സിനിമ വിഭാഗത്തിലുള്ള ക്യാപ്പർനോം, അനാട്ടമി ഓഫ് എ ഫോൾ എന്നിവയാണ് ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചത്.

തിങ്കളാഴ്ച ചിത്രങ്ങൾ

പത്മശ്രീ ഗുരുകലാമണ്ഡലം ക്ഷേമാവതി, മൊഴിയഴക്‌ (ഡോക്യമെന്ററി) –- 9.30 എ എം, വൈറൽ സെബി(മലയാളം) –- 11.30 എ എം (മലയാളം) –- 2.30 പി എം, ദി ഡിസൈപിൾ(ഇന്ത്യൻ സിനിമ) –- 6.00 പിഎം, ബ്ലോണ്ടി (ലോസ്‌റ്റ്‌ ഹീറോയിൻസ്‌) –- 8.30 പി എം