
മാവോയിസ്റ്റ് സാന്നിധ്യമുള്ള കൊടുംകാട്ടിൽ നിന്നും വെടിയൊച്ച കേട്ടു ; പൊലീസ് അല്ലെന്ന് എസ് പി
സ്വന്തം ലേഖിക
മലപ്പുറം : വഴിക്കടവ് മരുതയിലെ വനത്തിനുള്ളിൽ നിന്ന് വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചു. വനത്തിൽ തമിഴ്‌നാട്, കേരള സംയുക്ത ടാസ്‌ക് ഫോഴ്‌സ് പരിശോധന നടത്തുന്നതിനിടെയാണ് വെടിയൊച്ച കേട്ടതെന്നും നാട്ടുകാർ പറഞ്ഞു.
ഓഗസ്റ്റ് 28-ന് മാവോയിസ്റ്റുകൾ രക്തസാക്ഷി ദിനം ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടാസ്‌ക് ഫോഴ്‌സ് വനത്തിൽ പരിശോധന സംഘടിപ്പിച്ചത്. മാവോയിസ്റ്റ് സാന്നിധ്യം സംശയിക്കുന്ന മേഖലയാണ് മരുതയിലെ ഈ വനപ്രദേശം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, കേരളാ പൊലീസും തമിഴ്‌നാട് പൊലീസും വെടിയുതിർത്തിട്ടില്ലെന്ന് മലപ്പുറം എസ്പി പറഞ്ഞു. മാവോയിസ്റ്റുകൾ വെടിയുതുർത്തതായി വിവരം ലഭിച്ചിട്ടില്ലെന്നും എസ്പി വ്യക്തമാക്കി. മേഖലയിൽ ടാക്‌സ് പൊലീസ് പരിശോധന തുടരുകയാണ്. അതിർത്തിയിൽ തമിഴ്‌നാട് പൊലീസും പരിശോധന നടത്തുന്നുണ്ട്.
Third Eye News Live
0