മരട് ഫ്ലാറ്റ് ; കൂടുതൽ പേർ പ്രതികളായേക്കും, അന്വേഷണം സർക്കാർ ഉദ്യോഗസ്ഥരിലേക്കും

Spread the love

  • സ്വന്തം ലേഖിക

കൊച്ചി: മരട് ഫ്ലാറ്റ് നിർമാണക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ സർക്കാർ ഉദ്യോഗസ്ഥർ പ്രതികളായേക്കുമെന്ന് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാരടക്കമുള്ളവർ പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

video
play-sharp-fill

നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമാണത്തിന് അനുമതി നൽകിയ മരട് മുൻ പഞ്ചായത്ത് അംഗങ്ങളും അന്വേഷണ പരിധിയിലുണ്ടെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. കേസിൽ കൂടുതൽ‌ പേർ പ്രതികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നുപേർ അറസ്റ്റിലായതോടെ ബാക്കിയുള്ള ഫ്ലാറ്റ് ഉടമകളും, കേസിലെ നാലാംപ്രതി മരട് പഞ്ചായത്ത് മുൻ ക്ലർക്ക് ജയറാം നായിക്കും ഒളിവിലാണ്. ജെയൻ കമ്പനി ഉടമയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചതായി അറിവില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി അറിയിച്ചു.
അതേസമയം, സുപ്രീംകോടതി പൊളിച്ചുമാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിലെ 107 ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനമായി. ഇവർ ഇന്ന് രാവിലെ നഗരസഭയിലെത്തി 200 രൂപാ മുദ്രപത്രത്തിൽ ഒപ്പുവച്ചു. രണ്ടു ദിവസത്തിനുള്ളിൽ തുക ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും. പൊളിച്ചുമാറ്റൽ ചുമതലയുള്ള സബ് കളക്ടർ സ്നേഹിൽകുമാർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.