മജിസ്ട്രേറ്റിൻ്റെ വാഹനത്തിന് അള്ള് വെച്ചു; മരപ്പലകയിൽ ആണി തറച്ച് ചെളിയിൽ താഴ്ത്തിവെച്ച രണ്ട് പേർ അറസ്റ്റിൽ; സംഭവം കോവിഡ് നിയമ ലംഘനം പരിശോധിക്കാനെത്തിയപ്പോൾ

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട് :കോവിഡ് പ്രോട്ടോകോള്‍ നിയമ ലംഘനം പരിശോധിക്കാനെത്തിയ സെക്ടറൽ മജിസ്ട്രേറ്റിൻ്റെ വാഹനത്തിന് അള്ളു വെച്ച രണ്ട് പേർ പിടിയിൽ.

കോഴിക്കോട് കൊയിലാണ്ടി അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്താണ് സംഭവം. സെക്ടറല്‍ മജിസ്‌ട്രേറ്റുകൂടിയായ കീഴരിയൂര്‍ വില്ലേജ് ഓഫീസര്‍ അനില്‍ കുമാറിന്റെ പരാതിപ്രകാരമാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരപ്പലകയില്‍ ആണി തറച്ച്‌ ചെമ്മണ്‍ പാതയില്‍ കെട്ടിനില്‍ക്കുന്ന ചെളിവെള്ളത്തില്‍ നിരത്തിയിട്ടായിരുന്നു പണി കൊടുത്തത്.

എട്ട് സ്ഥലത്ത് മരപ്പലകയില്‍ ആണി തറച്ചിട്ടതായി പരിശോധനയില്‍ കണ്ടെത്തി.

കഴിഞ്ഞ ദിവസം ഒറവിങ്കല്‍താഴ ഭാഗത്ത് പരിശോധന നടത്തുമ്ബോള്‍, സമീപത്തെ പൊതുകിണറിനും പമ്പ് ഹൗസിനും അരികില്‍ ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.

സെക്ടറല്‍ മജിസ്‌ട്രേറ്റിനെ കണ്ടതോടെ കൂട്ടംകൂടി നിന്നവര്‍ ഓടിപ്പോയിരുന്നു. അടുത്ത ദിവസവും ഇതേസ്ഥലത്ത് പരിശോധനയ്ക്കെത്തിയപ്പോഴാണ് ആണിതറച്ച്‌ മരപ്പലകകളില്‍ കയറി വാഹനത്തിന്റെ ടയര്‍ പഞ്ചറായത്.

സംഭവത്തില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് സി.ഐ. പറഞ്ഞു. വാഹനത്തില്‍ സഞ്ചരിച്ചവരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റവും ഈ സംഭവത്തിലുണ്ട്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ പരിശോധന.