ലൗ ജിഹാദ് സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയാക്കി ജോസ് കെ മാണി; ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞ് കടകംപള്ളി; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന് അറിയില്ലെന്നും ജോസ് കെ മാണിയോട് ചോദിക്കൂവെന്നും പിണറായി വിജയന്‍; മാപ്പ് പറയാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്ന് എംഎം മണി; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസ സമൂഹം ഇടതിന് എതിരാകുമോ?; മുന്നണിയില്‍ കരടായി ജോസും കൂട്ടരും

ലൗ ജിഹാദ് സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയാക്കി ജോസ് കെ മാണി; ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞ് കടകംപള്ളി; കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടോയെന്ന് അറിയില്ലെന്നും ജോസ് കെ മാണിയോട് ചോദിക്കൂവെന്നും പിണറായി വിജയന്‍; മാപ്പ് പറയാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്ന് എംഎം മണി; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വിശ്വാസ സമൂഹം ഇടതിന് എതിരാകുമോ?; മുന്നണിയില്‍ കരടായി ജോസും കൂട്ടരും

സ്വന്തം ലേഖകന്‍

കൊച്ചി : ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കെ സി ബി സി രംഗത്ത്. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. എന്നാല്‍ ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്ന് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍നിന്ന് പോയിട്ടില്ല.

ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലിംലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം വീണ്ടും ചര്‍ച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. ലൗ ജിഹാദ് ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ജോസ് കെ മാണി പറഞ്ഞതായി അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കുവെന്നാണ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാര്‍ട്ടിയോട് ആലോചിക്കാതെ നേതാക്കള്‍ നടത്തുന്ന മതപരമായ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സ്വരച്ചേര്‍ച്ചയില്ലായ്മക്ക് വഴിവെക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ കടകംപള്ളി നടത്തിയ മാപ്പ് പറച്ചിലും ജോസ് കെ മാണിയുടെ ലൗജിഹാദ് പരാമര്‍ശവും ഇതിന് ഉദാഹരണമാണ്. മാപ്പ് പറയാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്നും കടകംപള്ളിയുടെ മാപ്പ് പറച്ചില്‍ വിഡ്ഢിത്തമായെന്നും മന്ത്രി എം എം മണി പറഞ്ഞിരുന്നു.

നിയമസഭ തിരഞ്ഞടുപ്പില്‍ ലൗ ജിഹാദ് പ്രചരണ വിഷയമായി ബി ജെ പി ഉയര്‍ത്തിക്കാട്ടിയിരുന്നു. യു പി മോഡലില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്നും ബി ജെ പി പ്രകടനപത്രികയിലൂടെ ഉറപ്പ് നല്‍കിയിരുന്നു. പെണ്‍കുട്ടികളെ മതം മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രണയക്കുരുക്കിലാക്കി വിവാഹം കഴിക്കുന്ന തന്ത്രമാണ് ലൗ ജിഹാദ്.