
സിനിമാ ഡെസ്‌ക്
കൊച്ചി: ലോക്ക് ഡൗണിനെ തുടർന്നു ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജ് അടങ്ങിയ ഷൂട്ടിംങ് സംഘം നാട്ടിലേയ്ക്കു മടങ്ങുന്നു. രണ്ടു മാസം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇപ്പോൾ ജോർദാനിൽ നിന്നും പൃഥ്വിരാജും സംഘവും മടങ്ങുന്നത്.
ജോർദാനിലെ മരുഭൂമിയിലാണ് സംഘം രണ്ടു മാസത്തോളം കുടുങ്ങിക്കിടന്നിരുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ കൊച്ചിയിൽ വെള്ളിയാഴ്ച എത്തുമെന്നാണ് ലഭിക്കുന്ന സൂചന.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവർ കൊച്ചിയിൽ എത്തുന്നത്. ഡൽഹിയിൽ എത്തുന്ന വിമാനത്തിൽ നിന്നും ഇവർ കൊച്ചിയിൽ മടങ്ങിയെത്തും. തുടർന്നു, സംഘം 14 ദിവസം ക്വാറന്റൈനിൽ കഴിയും. സംഘത്തിലെ എല്ലാവരും ക്വാറന്റൈനിൽ കഴിയുമെന്നാണ് ലഭിക്കുന്ന സൂചന.
കോവിഡ് പ്രതിസന്ധി ആരംഭിക്കുന്ന സമയത്താണ് ബ്ലസിയും, പൃഥ്വിരാജും അടങ്ങുന്ന സംഘം ജോർദാനിലേ്ക്കു ഷൂട്ടിംങിനായി പോയത്. സിനിമയ്ക്കായി വണ്ണം കുറച്ച പൃഥ്വിരാജ്, അമിതമായി അധ്വാനിയ്ക്കുകയും ചെയ്തിരുന്നു. പൃഥ്വിരാജും ബ്ലസിയും അടങ്ങുന്ന സംഘത്തിൽ 53 പേരാണ് ഉണ്ടായിരുന്നത്.
കോവിഡ് അടക്കമുള്ള പ്രതിസന്ധികൾക്കിടയിലും സിനിമയുടെ ഷൂട്ടിംങ് കാര്യങ്ങൾ അടക്കം സംഘം പൂർത്തീകരിച്ചിരുന്നു. നേരത്തെ ജോർജാനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ വിഷമിച്ച ഇവരെ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്നാണ് സുരക്ഷിത കേന്ദ്രത്തിലേയ്ക്കു മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി.മുരളീധരനും അടക്കമുള്ളവർ പ്രശ്‌നത്തിൽ ഇടപെട്ട് ഇവർക്കു വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി നൽകിയിരുന്നു. ഓരോ ദിവസത്തെയും അപ്്‌ഡേറ്റ് കൃത്യമായി സോഷ്യൽ മീഡിയ വഴി നൽകിയ പൃഥ്വിരാജ്, തങ്ങൾ സുരക്ഷിതരാണ് എന്ന് ആരാധകരെ അറിയിച്ചിരുന്നു.