ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഭിന്നശേഷിക്കാർ ലൈംഗിക ചൂഷണത്തിനിരയായി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വയനാട്: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന തൊഴിൽ പരിശീലനകേന്ദ്രത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ലൈംഗികചൂഷണത്തിന് ഇരയായെന്ന് പരാതി. സ്ഥാപനത്തിലെ ജീവനക്കാരാണ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് പരാതി നൽകിയത്.ട്രസ്റ്റ് അധികൃതരിൽ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന് ഒൻപത് ജീവനക്കാരാണ് പരാതി നൽകിയത്.

വിദ്യാർത്ഥികൾ ലൈംഗിക ചൂഷണത്തിനിരയായെന്ന പരാതി, ജില്ലാ ലീഗൽസർവീസ് അതോറിറ്റി ജില്ലാപോലീസ് മേധാവിക്ക് കൈമാറി.
തൊഴിൽ പരിശീലന കേന്ദ്രത്തിൽ വിവിധ കോഴ്സുകളിലായി ഭിന്നശേഷിക്കാരായ 25 വിദ്യാർത്ഥികളാണ് പഠിച്ചിരുന്നത്. ടീച്ചർമാരടക്കം 15 ജീവനക്കാരാണ് സ്ഥാപനത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ച് പഞ്ചായത്ത് നൽകിയ റിപ്പോർട്ടിൽ സ്ഥാപനത്തിന് നിയമപരമായി പ്രവർത്തനം തുടരാൻ അനുമതിയില്ലെന്ന് വ്യക്തമാക്കുന്നു.സ്ഥാപനം പൂട്ടാൻ സാമൂഹിക നീതി വകുപ്പ് നിർദേശം നൽകി.തുടർന്ന് ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരോപണങ്ങൾ തൊഴിൽ പരിശീലന കേന്ദ്രം ചെയർമാൻ നിഷേധിച്ചു.