മുൻ ഐടി ജീവനക്കാരിയായിരുന്ന പെണ്‍കുട്ടി മോഷ്ടിച്ചത് 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകള്‍: ഒടുവിൽ പിടിയിലായി

Spread the love

 

ബംഗളൂരു: വിവിധ സ്ഥലങ്ങളിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച കേസിൽ ജാസി അഗർവാള്‍ എന്ന 26കാരിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി നോയിഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വന്നതായിരുന്നു യുവതി. എന്നാല്‍ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുകയായിരുന്നുവെന്നും പിന്നീട് മോഷണം പതിവാക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

താമസ സ്ഥലങ്ങളില്‍ നിന്ന് ലാപ്‌ടോപ്പുകളും ഉപകരണങ്ങളും മോഷ്‌ടിക്കലായിരുന്നു യുവതിയുടെ സ്ഥിരം തൊഴിൽ. തുടർന്ന് ഇത് കരിഞ്ചന്തയില്‍ വില്‍ക്കാനായി സ്വന്തം നാട്ടിലേക്ക് മടങ്ങുകയും ചെയ്യും. ആളൊഴിഞ്ഞ മുറികളില്‍ കയറി ചാർജ് ചെയ്യാൻ വച്ചിരുന്ന ലാപ്‌ടോപ്പുകളാണ് മോഷ്ടിച്ചിരുന്നത്.

സംഭവത്തെ തുടർന്ന് പിജി റസിഡന്റ്സുകള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒട്ടേറെ ലാപ്ടോപ്പുകളാണ് യുവതി മോഷ്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം യുവതിയെ അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പക്കല്‍ നിന്ന് 16 ലക്ഷത്തോളം വില വരുന്ന 26 ലാപ്ടോപ്പുകള്‍ പൊലീസ് പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് ഇവർ മോഷണം നടത്തിയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.