പാലക്കാട് കുതിരയോട്ടത്തിനിടെ കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അണിനിരത്തിയത് 54 കുതിരകളെ; മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനായി അനുമതി വാങ്ങി, ദുരുപയോഗം ചെയ്തു; തത്തമംഗലം അങ്ങാടി വേലയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട് കുതിരയോട്ടത്തിനിടെ കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി; കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് അണിനിരത്തിയത് 54 കുതിരകളെ; മതപരമായ ചടങ്ങുകള്‍ നടത്തുന്നതിനായി അനുമതി വാങ്ങി, ദുരുപയോഗം ചെയ്തു; തത്തമംഗലം അങ്ങാടി വേലയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകന്‍

പാലക്കാട്: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് 54 കുതിരകളെ അണിനിരത്തി പാലക്കാട് കുതിരയോട്ടം. ഇതിനിടെയില്‍ ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറി.

കുതിരപ്പുറത്തുണ്ടായിരുന്ന ആള്‍ക്ക് വീഴ്ചയില്‍ പരിക്കേറ്റു. ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. തത്തമംഗലം അങ്ങാടി വേലയോട് അനുബന്ധിച്ചാണ് കുതിരയോട്ടം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങുകള്‍ക്ക് അനുമതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ സംഘാടകര്‍ വേലയോട് അനുബന്ധിച്ചുള്ള കുതിരയോട്ടം സംഘടിപ്പിക്കുകയായിരുന്നു. ആദ്യസമയത്ത് കാണികള്‍ ഇല്ലായിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശത്തുമായി ജനങ്ങള്‍ തിങ്ങിനിറഞ്ഞു.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശി ജനങ്ങളെ ഓടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് കുതിരയോട്ടം നിര്‍ത്തിച്ചു.

ഉത്സവത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം നടത്തുന്നതിനായി സംഘാടകര്‍ പൊലീസിനോടും നഗരസഭയോടും അനുമതി തേടിയിരുന്നു. ഇത് ലംഘിച്ച് കുതിരയോട്ടം സംഘാടകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. രണ്ടുവര്‍ഷത്തിലൊരിക്കലാണ് അങ്ങാടി വേല നടക്കാറുള്ളത്.