കുതിരാനിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ; പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചു വിടും

കുതിരാനിൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ; പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചു വിടും

സ്വന്തം ലേഖകൻ

തൃശൂർ: കുതിരാൻ മേഖലയിൽ പവ്വർഗ്രിഡ് കോർപ്പറേഷന്റെ ഭൂഗർഭ കേബിളിടുന്നതിന്റെ ട്രയൽ റൺ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ രണ്ട് ദിവസം രാവിലെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ കുതിരാനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പാലക്കാട് ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. ഏറണാകുളം-തൃശൂർ ഭാഗത്തേക്ക് നിന്നും കുതിരാൻ വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

7 മണി മുതൽ കുതിരാനിലൂടെ തൃശൂർ ഭാഗത്ത് നിന്ന് വാഹനങ്ങൾ കടത്തി വിടില്ല. അതിനാൽ എറണാകുളം-അങ്കമാലി ഭാഗത്ത് നിന്നുളള വാഹനങ്ങൾക്ക് രാവിലെ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ബാധകമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 ടണ്ണം അതിലധികവുമുളള ആറ് ചക്രവാഹനങ്ങൾ, കെഎസ്ആർടിസി, സ്വകാര്യ ആംബുലൻസ് പോലുളള അടിയന്തിര വാഹനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എറണാകുളം, അങ്കമാലി ഭാഗത്ത് നിന്ന് തൃശൂർ ടൗൺ വഴി കോഴിക്കോട്, ഷൊർണ്ണൂർ, ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹങ്ങളേയും ഗതാഗത നിയന്ത്രണം ബാധിക്കില്ല. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി കുതിരാൻ തുരങ്കം രണ്ടു ദിവസം ഭാഗികമായി തുറക്കും. പാലക്കാട് ഭാഗത്ത് നിന്നുളള ഭാരവാഹനങ്ങളാണ് ഇതു വഴി കടത്തി വിടുക.

തുരങ്കത്തിലെ വെളിച്ച-വായു
നിയന്ത്രണസംവിധാനങ്ങൾ പ്രവർത്തനക്ഷമമായതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഗവ. ചീഫ് വിപ് അഡ്വ. കെ രാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ തുരങ്കത്തിലെ നിർമ്മാണ പ്രവൃത്തികൾ നേരിട്ടെത്തി വിലയിരുത്തി. തുടർന്നാണ് സർക്കാരിന് നേരത്തെ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ തുരങ്കം തൽക്കാലം ഭാഗികമായി തുറക്കാൻ തീരുമാനിച്ചത്.

കുതിരാൻ പാതയിലെ ഇടത് സൈഡ് വാൾ ബലപ്പെടുത്തുക, വലത് ഭാഗത്ത് അറ്റകുറ്റപണി നടത്തിയ ഭാഗം ബലപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ അവർ ഉന്നയിച്ചു.

നിലവിൽ പവ്വർഗ്രിഡ് കേബിൾ സ്ഥാപിച്ച ഭാഗങ്ങളിലെ സൈഡ് വാൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് നിർമ്മിച്ചതെന്നും ആശങ്കവേണ്ടെന്നും പവ്വർ ഗ്രിഡ് കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ പി ജയചന്ദ്രൻ പറഞ്ഞു. അഥവാ റോഡിന് തകരാറുണ്ടായാൽ അവ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.