
കോട്ടയം: കായല്‍ വിനോദ സഞ്ചാരത്തിനു സഹായകമാകാൻ ലക്ഷ്യമിട്ട് നിർമ്മിച്ച കുമരകം നാലുപങ്കിലെ ഹൗസ് ബോട്ട് ടെർമിനല്‍ നാശത്തിന്റെ വക്കില്‍.
നിലവില്‍ ഇഴജന്തുക്കളുടെയും, സാമൂഹ്യ വിരുദ്ധരുടെയും താവളമാണ് ഇവിടം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മുഖാന്തിരം ടൂറിസം വകുപ്പാണ് ടെർമിനല്‍ നിർമിച്ചത്. 2020 നവംബറിലായിരുന്നു ഉദ്ഘാടനം. വൈദ്യുതിയും വാട്ടർ കണക്ഷനും ലഭിക്കാതെ തിരക്കിട്ടുള്ള ഉദ്ഘാടനം ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
ടെർമിനലിന്റെ പ്രധാന കെട്ടിടമായ വാച്ച് ടവർ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. കെട്ടിടത്തിന്റെ ചില്ലുകള്‍ തകർന്നുകിടക്കുന്നു. സോളാർ ലൈറ്റ്, ശൗചാലയസൗകര്യം എന്നിവ ഉണ്ടായിരുന്നെങ്കിലും ക്രമേണ നശിച്ചു. ഹൗസ് ബോട്ടുകള്‍ കയറി വരേണ്ട കായല്‍ ഭാഗം പോള നിറഞ്ഞു. നടപ്പാതയില്‍ സ്ഥാപിച്ച കൈവരികള്‍ മറിഞ്ഞുവീണു. ടെർമിനലിന്റെ നടത്തിപ്പിനെ ചൊല്ലി പഞ്ചായത്തും, ടൂറിസം വകുപ്പും കൊമ്ബുകോർത്തിരുന്നു. പിന്നീട് പഞ്ചായത്തിന് വിട്ടു നല്‍കി. ഫിഷറീസ് വകുപ്പിന്റെ മത്സ്യ പ്രജനന കേന്ദ്രം പൊളിച്ചുകളഞ്ഞായിരുന്നു ടെർമിനല്‍ നിർമ്മാണം. ഇതിനെതിരെ ഫിഷറീസ് വകുപ്പും, മത്സ്യത്തൊഴിലാളികളും രംഗത്തു വന്നിരുന്നു.
മനസുവച്ചാല്‍ അനന്തസാദ്ധ്യതകള്‍
വേമ്ബനാട്ട് കായലിന്റെ കുമരകത്തെ തീരങ്ങള്‍ സ്വകാര്യ റിസോർട്ടുകള്‍ മോഹവില നല്‍കി വാങ്ങിയതോടെ ആളുകള്‍ക്ക് കായല്‍ തീരത്തേയ്ക്ക് പോകാൻ ഇടമില്ലാതായിരുന്നു. നാലുപങ്ക് ടെർമിനല്‍ വന്നതോടെ കുമരകം ടൂറിസ്റ്റ് ഡസ്റ്റിനേഷനില്‍ 40 ഹൗസ് ബോട്ടുകള്‍ക്ക് പാർക്ക് ചെയ്യാൻ മികച്ച സൗകര്യമാണ് ലഭ്യമായത്. ഒപ്പം സൂര്യാസ്തമനം കാണുന്നതിനും, കായല്‍ ഭംഗി ആസ്വദിക്കുന്നതിനും സാധിക്കുമായിരുന്നു. ഇരിപ്പിടങ്ങള്‍, റസ്റ്റോറന്റ്, സ്‌നാക്ക്‌സ് ഷോപ്പുകള്‍, അലങ്കാര ലൈറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കിയാല്‍ കൂടുതല്‍ സഞ്ചാരികളെ ആകർഷിക്കാം. കേന്ദ്രസർക്കാരിന്റെ സ്വദേശിദർശൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാൻ പദ്ധതിയിട്ടെങ്കിലും ഒന്നും നടന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൗസ് ബോട്ടുകള്‍ അടുപ്പിക്കാൻ കഴിയില്ലെന്ന്
ആലപ്പുഴ ജില്ലയോട് ഏറ്റവും ചേർന്നുകിടക്കുന്ന പ്രദേശമായ നാലുപങ്കില്‍ കാറ്റ് വീശുന്നതിനാല്‍ ഹൗസ് ബോട്ടുകള്‍ ഇവിടെ അടുപ്പിക്കാൻ കഴിയില്ലെന്ന് ബോട്ട് ജീവനക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. നാലു പങ്കില്‍ നിന്നും മൂന്ന് കിലോമീറ്റർ ദൂരെ മാറി ചീപ്പുങ്കലിലാണ് വർഷങ്ങളായി ബോട്ടുകള്‍ പാർക്ക് ചെയ്തിരുന്നത്.
ചെലവഴിച്ചത് : 3.8 കോടി
”ബോട്ട് ടെർമിനലിന്റെ നിർമ്മാണം അശാസ്ത്രീയമാണ്. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ ടോയ്‌ലെറ്റുകള്‍, ലൈറ്റുകള്‍ എന്നിവ ഉപയോഗശൂന്യമായി.
–