video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
HomeCrimeഗൾഫിൽ നിന്നും അയച്ച പണത്തിന്റെ കണക്ക് ചോദിച്ചതിന് ഭർത്താവിനെതിരെ ഭാര്യയുടെ പീഡനക്കേസ്: സത്യം തെളിഞ്ഞത് ഏഴു...

ഗൾഫിൽ നിന്നും അയച്ച പണത്തിന്റെ കണക്ക് ചോദിച്ചതിന് ഭർത്താവിനെതിരെ ഭാര്യയുടെ പീഡനക്കേസ്: സത്യം തെളിഞ്ഞത് ഏഴു വർഷത്തെ നിയമപോരാട്ടത്തിന് ശേഷം; കോഴിക്കോട് സ്വദേശിയ്ക്ക് നഷ്ടമായത് ജീവനും ജീവിതവും

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: ഗൾഫിൽ കിടന്ന് ജീവിതത്തിന്റെ ഭൂരിഭാഗവും കഷ്ടപ്പെട്ട് പണിയെടുത്ത ശേഷം കുടുംബത്തെ ഉന്നതങ്ങളിൽ എത്തിക്കുന്നവരാണ് പ്രവാസി മലയാളികളിൽ ഏറിയ പങ്കും. എന്നാൽ, ഇത്തരത്തിൽ ഭാര്യയുടെയും ഭാര്യാ കാമുകന്റെയും ചതിയിൽപ്പെട്ട് ജയിലിൽ ആകുകയും ജീവിതം തന്നെ നഷ്ടമാകുകയും ചെയ്ത ഒരു മലയാളിയുടെ കഥയാണ് ഇപ്പോൾ കോഴിക്കോട് നിന്നും പുറത്തു വന്നിരിക്കുന്നത്.
കേസിൽ വടകര ജ്യുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി സോമസുന്ദരനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും ഭാര്യ നൽകിയ അപ്പീൽ ജില്ലാ കോടതി തള്ളി. ആറ് വർഷങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2013 ആഗസ്തിൽ സോമസുന്ദരന്റെ ഭാര്യ കല്യാണ സമയത്ത് നൽകിയ സ്വർണം ദുരുപയോഗം ചെയ്‌തെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പൊലീസിൽ പരാതി നൽകിയത്.
കേസ് അന്വേഷിച്ചതിനെ തുടർന്ന് സോമസുന്ദരൻ തെറ്റുകാരനല്ലെന്നും പീഡനം നടന്നിട്ടില്ലെന്നും സ്വർണം ഭാര്യ ബാങ്കിൽ പണയം വെച്ചതാണെന്നും കോടതി കണ്ടെത്തി. കൂടാതെ സോമസുന്ദരൻ ഗൾഫിൽ നിന്ന് പലപ്പോഴായി അയച്ച 20 ലക്ഷം രൂപ ഭാര്യ തന്റെ ആൺ സുഹൃത്തിന് കൈമാറിയതാണെന്നും കോടതി കണ്ടെത്തി. അറുപത് തവണയലധികം ഇവർ സ്വർണം പണയം വച്ചതിന്റെ രേഖകൾ പ്രതിഭാഗം ഹാജരാക്കി. അയച്ചു കൊടുത്ത പണമെല്ലാം പിൻവലിച്ചതായും തെളിഞ്ഞു. ഇത് കൂടാതെ വീട് ഒഴിയണമെന്ന് കാണിച്ച മകൻ നൽകിയ കേസിലും സോമസുന്ദരന് അനുകൂലമായാണ് വിധി. ഏഴുവർഷത്തിലധികമായി കേസുമായി ബന്ധപ്പെട്ട് നാട്ടിലായതോടെ സോമസുന്ദരന് ഗൾഫിലെ ജോലിയും നഷ്ടമായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments