video
play-sharp-fill

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങി; പരാതി നൽകി യൂത്ത് ലീഗ്

കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങി; പരാതി നൽകി യൂത്ത് ലീഗ്

Spread the love

കോഴിക്കോട് .മെഡിക്കൽ കോളജിൽ ഡയാലിസിസ് രോഗികൾക്കുള്ള മരുന്ന് വിതരണം മുടങ്ങി; പരാതി നൽകി യൂത്ത് ലീഗ്മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള മരുന്നുകൾ ലഭ്യമല്ലെന്ന് പരാതി. ഡയാലിസിസ് ചെയ്യുന്ന രോഗികൾ കഴിക്കേണ്ട രക്ത വർധനവിനുള്ള മരുന്നാണ് ലഭ്യമല്ലാത്തത്. മരുന്ന് വിതരണം മുടങ്ങിയതോടെ സാധാരണക്കാരായ നിരവധി രോഗികളാണ് പ്രയാസത്തിലായത്. മരുന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കത്ത് നൽകി.

 

 

 

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി നിരവധി പേരാണ് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നത്. ഇവരാണ് മരുന്ന് ലഭ്യമല്ലാതായാതോടെ ദുരിതത്തിലായത്. ഡയാലിസിസ് രോഗികൾക്കുള്ള മരുന്നുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെയാണ് വിതരണം ചെയ്തിരുന്നത്. എന്നൽ കുറച്ചു ദിവസങ്ങളായി ഇത് മുടങ്ങി കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചിരുന്ന മരുന്നുകൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങണമെന്നാണ് രോഗികളോട് അധികൃതർ പറയുന്നത്. ഇതോടെ അധിക സാമ്പത്തിക ബാധ്യതയാണ് സാധാരണക്കാർക്ക് വരുന്നത്.

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്കുള്ള മരുന്നുകൾ ലഭ്യമല്ലെന്ന് പരാതി. ഡയാലിസിസ് ചെയ്യുന്ന രോഗികൾ കഴിക്കേണ്ട രക്ത വർധനവിനുള്ള മരുന്നാണ് ലഭ്യമല്ലാത്തത്. മരുന്ന് വിതരണം മുടങ്ങിയതോടെ സാധാരണക്കാരായ നിരവധി രോഗികളാണ് പ്രയാസത്തിലായത്. മരുന്ന് വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് കത്ത് നൽകി.

 

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി നിരവധി പേരാണ് ഡയാലിസിസ് ചെയ്യുന്നതിന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നത്. ഇവരാണ് മരുന്ന് ലഭ്യമല്ലാതായാതോടെ ദുരിതത്തിലായത്. ഡയാലിസിസ് രോഗികൾക്കുള്ള മരുന്നുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെയാണ് വിതരണം ചെയ്തിരുന്നത്. എന്നൽ കുറച്ചു ദിവസങ്ങളായി ഇത് മുടങ്ങി കിടക്കുകയാണ്.

 

മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ചിരുന്ന മരുന്നുകൾ സ്വകാര്യ മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങണമെന്നാണ് രോഗികളോട് അധികൃതർ പറയുന്നത്. ഇതോടെ അധിക സാമ്പത്തിക ബാധ്യതയാണ് സാധാരണക്കാർക്ക് വരുന്നത്.