
കോഴിക്കോട്: മൂഴിക്കലിലെ ഇരട്ട മരണത്തില്‍ ദുരൂഹതയേറുന്നു. നിർണായക തെളിവുകളായ മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തിയതില്‍ മൂന്നു ബന്ധുക്കളെ സംശയം.
നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്തെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും, സംഭവസ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കാൻ നടന്ന നീക്കങ്ങള്‍ കൊലപാതകത്തിന് പിന്നില്‍ മറ്റാരോ ഉണ്ടോയെന്ന സംശയം ബലപ്പെടുത്തുന്നതാണ്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മൂഴിക്കലില്‍ കൊല്ലപ്പെട്ട നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ന്വേഷണ സംഘം കണ്ടെത്തിയത്. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണുകളും, ജീവനൊടുക്കിയ അദിനാന്റെ ഫോണുമാണ് കിണറ്റില്‍ നിന്നും കണ്ടെടുത്തത്. അദിനാൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് തെളിവുകള്‍ നശിപ്പിക്കാൻ ശ്രമം നടന്നത്. കൊല നടക്കുമ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധു, ബഹളം കേട്ടയുടൻ വീട്ടിലെത്തിയ രണ്ടു ബന്ധുക്കള്‍ എന്നിവരെയാണ് അന്വേഷണസംഘം സംശയിക്കുന്നത്.
ഈ മൂന്നുപേരില്‍ മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍ ഇടാൻ കൂടുതല്‍ സാധ്യതയുള്ള യുവാവില്‍ നിന്ന് പ്രാഥമികമായി വിവരങ്ങള്‍ ചേവായൂർ പോലീസ് ശേഖരിച്ചിട്ടുണ്ട്. മൂവരും പൊന്നാനിയില്‍ നസ്രീനയുടെ പിതാവിന്റെ വീട്ടിലാണ് ഉള്ളത്. ഇവരെ കോഴിക്കോട് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതുകൂടാതെ കൊല്ലപ്പെട്ട നസ്രീനയുടെയും, ആത്മഹത്യ ചെയ്ത അദിനാന്റെയും രക്ഷിതാക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കും. നസ്രിനയുടെ ഫോണില്‍ നിന്ന് അദിനാൻ്റെ സുഹൃത്തിന് വാട്സ്‌ആപ്പ് സന്ദേശം അയച്ചതായി കണ്ടെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയില്‍ അയച്ച മെസ്സേജില്‍ അദിനാൻ മരിച്ചുവെന്ന് അറിയിക്കുന്ന ഉള്ളടക്കമുണ്ടെന്നതാണ് കണ്ടെത്തല്‍. അദിനാൻ്റെ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അദിനാന്റെ ശരീരത്തില്‍ നിന്നെടുത്ത പാക്കിംഗ് ടേപ്പ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാല്‍ കേസില്‍ കൂടുതല്‍ സ്ഥിരീകരണം ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി.

