കോവളത്ത് തിരയിൽപ്പെട്ട മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു ; മറ്റ് രണ്ട് പേരും തിരയിൽപ്പെട്ടതാകമെന്ന് പൊലീസ് ; അടുത്ത സുഹൃത്തുക്കളുടെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

കോവളത്ത് തിരയിൽപ്പെട്ട മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു ; മറ്റ് രണ്ട് പേരും തിരയിൽപ്പെട്ടതാകമെന്ന് പൊലീസ് ; അടുത്ത സുഹൃത്തുക്കളുടെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കോവളത്ത് തിരയിൽപ്പെട്ട മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റ് രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു. കാണാതായ മൂന്ന് പെൺകുട്ടികളിൽ നിഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റൽ പൊലീസിന്റെ ബോട്ടിൽ വെള്ളിയാഴ്ച രാത്രി ഒൻപതേമുക്കാലോടെ ലീവേർഡ് വാർഫിലെത്തിച്ച നിഷയുടെ മൃതദേഹം പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വിഴിഞ്ഞം കിടാരക്കുഴിയിൽ കിടങ്ങിൽ പരേതനായ സുരേന്ദ്രന്റെയും ബിന്ദു സരോജയുടെയും മകൾ നിഷ (20), കോട്ടുകാൽ പുന്നവിളയിൽ വിജയഭവനിൽ ശരണ്യ(20), കോട്ടുകാൽ പുന്നവിളയിൽ എസ്.എം. ഹൗസിൽ ഷാരു ഷമ്മി(17) എന്നിവരെയാണ് തിരയിൽപ്പെട്ട് കാണാതായത്. ഡിഗ്രി വിദ്യാർത്ഥിനികളാണ് ശരണ്യയും നിഷയും. കോട്ടുകാൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഷാരു ഷമ്മി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിഷയുടെ സ്‌കൂട്ടർ, മൊബൈൽ ഫോൺ എന്നിവയും ശരണ്യ, ഷാരു എന്നിവരുടെ ചെരിപ്പുകളും ബാഗുകളും തൊപ്പികളും കടലിന്റെ തീരത്ത് നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇവ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് വിദ്യാർത്ഥിനികൾ സ്‌കൂട്ടറിൽ അടിമലത്തുറ കടൽത്തീരത്തേക്ക് പോയതെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. വൈകീട്ട് ആറുമണിയായിട്ടും ഇവരെ കാണാത്തതിനെ തുടർന്ന് നിഷയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചുവെങ്കിലും ഫോണെടുത്തില്ല. ഇതേ തുടർന്ന് സന്ധ്യയോടെ നിഷയുടെ ബന്ധു വിഴിഞ്ഞം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നീട് കടലിലൂടെ പെൺകുട്ടിയുടെ മൃതദേഹം ഒഴുകിപ്പോകുന്നതായി ആഴിമല കടപ്പുറത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി ലൈഫ് ഗാർഡിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് വിഴിഞ്ഞം കോസ്റ്റൽ എസ്. ഐ. ഇ.ഷാനിബാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങ് ബോട്ടിലെത്തി മൃതദേഹം കരയ്‌ക്കെത്തിക്കുകയായിരുന്നു. പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞു.

Tags :