play-sharp-fill
സാത്താൻ സേവകരുടെ കയ്യില്‍ നിന്നും ആര്യയെ മോചിപ്പിക്കാൻ കഠിന പരിശ്രമം; മനസ് മാറി വിവാഹത്തിന് തയ്യാറായ ആര്യയെ നവീൻ വീണ്ടും എങ്ങനെ വലയിലാക്കി എന്നറിയാതെ വീട്ടുകാര്‍; നാടാകെ വലവിരിച്ച ദുര്‍മന്ത്രവാദ റാക്കറ്റ് കോട്ടയത്തും സജീവം…!

സാത്താൻ സേവകരുടെ കയ്യില്‍ നിന്നും ആര്യയെ മോചിപ്പിക്കാൻ കഠിന പരിശ്രമം; മനസ് മാറി വിവാഹത്തിന് തയ്യാറായ ആര്യയെ നവീൻ വീണ്ടും എങ്ങനെ വലയിലാക്കി എന്നറിയാതെ വീട്ടുകാര്‍; നാടാകെ വലവിരിച്ച ദുര്‍മന്ത്രവാദ റാക്കറ്റ് കോട്ടയത്തും സജീവം…!

തിരുവനന്തപുരം: അരുണാചല്‍പ്രദേശില്‍ ദമ്പതികള്‍ക്കൊപ്പം തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സാത്താൻ സേവകരെന്ന സംശയം ബലപ്പെടുന്നു.

വട്ടിയൂർക്കാവ് മണികണ്ഠേശ്വരം മേലത്തുമേലെ ജങ്ഷൻ ‘ശ്രീരാഗ’ത്തില്‍ ആര്യ നായർ (29) സാത്താൻ സേവകരുടെ കെണിയില്‍ അകപ്പെട്ടതാകാമെന്നാണ് നാട്ടുകാരും ബന്ധുക്കളും നല്‍കുന്ന സൂചന. ആര്യക്കൊപ്പം ഇറ്റാനഗറിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനി ദേവി (40), ഭർത്താവ് കോട്ടയം മീനടം നെടുംപൊയ്കയില്‍ നവീൻതോമസ് (40) എന്നിവർ സാത്താൻ സേവകരായിരുന്നെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.


ഇവരാകാം യുവതിയേയും കുടുക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്. ആര്യയുടെ പിതാവ് അനില്‍കുമാർ പൊതുപ്രവർത്തകനാണ്. പിതാവ് നാട്ടുകാർക്ക് സുപരിചിതനാണെങ്കിലും ആര്യ നാട്ടുകാരുമായി വലിയ സൗഹൃദമൊന്നും സൂക്ഷിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തർമുഖയായിരുന്ന ആര്യയുടെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായിരിക്കാം ഒരുപക്ഷെ സാത്താൻസേവയിലേക്ക് എത്തിക്കാൻ സംഘത്തെ സഹായിച്ചതെന്നാണ് കരുതുന്നത്. നവീനും ദേവിയും ആര്യയെ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ബലമായ സംശയം.

ആര്യക്ക് ദേവിയും നവീനുമായി ബന്ധമുള്ളതും ഇവർക്ക് സാത്താൻ സേവയുണ്ടെന്നും വീട്ടുകാർക്ക് അറിയാമായിരുന്നത്രെ. ഇതു മനസിലാക്കിയ ആര്യയുടെ വീട്ടുകാർ സ്കൂളില്‍ നിന്നും അവധിയെടുപ്പിച്ച്‌ ആര്യയെ കൗണ്‍സിലിങ്ങിനു കൊണ്ടുപോയി. ആര്യയെന്ന അധ്യാപികയെ കുറിച്ച്‌ ലക്കോള അധികൃതർക്കും മികച്ച അഭിപ്രായമാണുള്ളത്.

കൗണ്‍സിലിങ്ങിനു ശേഷം ദേവിയുമായും നവീനുമായും ആര്യ അടുപ്പം സൂക്ഷിച്ചിരുന്നില്ല. ഇതിനിടെ തമിഴ്നാട് അതിർത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ കൊണ്ടുപോയി. അവിടെവച്ച്‌ മനസ് മാറുന്നതോടെയാണ് ആര്യ കല്യാണത്തിന് സമ്മതിക്കുന്നത്. അതുവരെ കല്യാണം വേണ്ടെന്ന നിലപാടായിരുന്നു ആര്യയ്ക്ക്.

ഇതിനിടെ ആര്യ എങ്ങനെ വീണ്ടും നവീന്റെ വലയിലായി എന്നതാണ് ബന്ധുക്കള്‍ക്ക് മനസിലാകാത്തത്. ആര്യയുടെ കല്യാണം ഉറപ്പിച്ചതോടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ പോകുന്നുവെന്ന് മനസിലാക്കിയ നവീനും ദേവിയും തങ്ങളുടെ ദൗത്യം വേഗത്തില്‍ നിറവേറ്റാനുള്ള നീക്കം തുടങ്ങിയതായാകാം എന്നാണ് ഇവരുടെ ഭാഷ്യം.

നാലു മാസം മുൻപ് ആര്യയുടെ അച്ഛന്റെ വീട്ടുകാരുടെ കുടുംബസംഗമത്തില്‍ ആര്യ പങ്കെടുത്തിരുന്നു. സന്തോഷവതിയായിരുന്നു ആര്യ. വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു വീട്ടുകാർ. കല്യാണത്തിനായുള്ള ഒരുക്കങ്ങളില്‍ വീട്ടുകാർക്കൊപ്പം സജീവമായി ആര്യയുമുണ്ടായിരുന്നു. കല്യാണക്ഷണം അവസാനഘട്ടത്തിലായിരുന്നു. ആര്യയുടെ അച്ഛൻ അനില്‍കുമാറിന്റെ ചില ബന്ധുക്കളെ മാത്രമാണ് കല്യാണം വിളിക്കാൻ ശേഷിച്ചിരുന്നത്. കല്യാണത്തിന് ആവശ്യമായ സ്വർണവും സാരിയുമെല്ലാം വീട്ടുകാർ എടുത്തിരുന്നു. ആര്യയുടെ ഇഷ്ടാനുസരണമാണ് എല്ലാം നടത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.
മാർച്ച്‌ 27ന് കാണാതാവുന്നതിനു മുൻപു വരെയും സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കള്‍ ഓർമിക്കുന്നു.

കോട്ടയവും കൊച്ചിയും കൊല്ലവും തിരുവനന്തപുരവും ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ ദുർമന്ത്രവാദികളും സാത്താൻ സേവകരും മറ്റ് അന്ധവിശ്വാസ സംഘടനകളും സജീവമാണ്. കേരളത്തില്‍ സാത്താൻ സേവാ സംഘങ്ങള്‍ സജീവമാണെന്ന റിപ്പോർട്ടുകള്‍ പുറത്തു വരുമ്ബോഴും ഒരാളെ പോലും അറസ്റ്റ് ചെയ്യാനോ നിയമത്തിന് മുന്നില്‍ എത്തിക്കാനോ ഇനിയും കേരള പൊലീസിന് കഴിഞ്ഞിട്ടില്ല.