
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നേഴ്സിംഗ് അസിസ്റ്റൻ്റ് സഹപ്രവർത്തകരുടെ ഒന്നേകാൽ കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി.
കാഷ്വാലിറ്റിയിൽ ജോലി ചെയ്യുന്ന നേഴ്സിംഗ് അസിസ്റ്റൻ്റ് ശാന്തകുമാരിക്കെതിരെയാണ് സഹപ്രവർത്തകർ അശുപത്രി സൂപ്രണ്ടിനും പൊലീസിലും പരാതി നല്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മകന് യു.കെ യിൽ പോകണമെന്നും ഡെപ്പോസിറ്റായി 15 ലക്ഷം രൂപ അക്കൗണ്ടിൽ കാണിക്കണമെന്നും, മകൻ വിദേശത്ത് ചെന്നാലുടൻ പണം തിരികെ നല്കാമെന്നും പറഞ്ഞാണ് പണം കടം വാങ്ങുന്നത്.
തിരികെ തരാമെന്ന് പറഞ്ഞ സമയത്ത് പണം കിട്ടാതെ വന്നതോടെ സഹപ്രവർത്തകൾ പരസ്പരം സംസാരിച്ചു. ഇതോടെയാണ് സമാനമായ രീതിയിൽ 2മുതൽ 12 ലക്ഷം രൂപ വരെ ഇത്തരത്തിൽ പലരോടും ശാന്തകുമാരി വാങ്ങിയതായി അറിയുന്നത്.
പലരും മക്കളുടെ വിവാഹത്തിനും, വീട് പണിക്കായുമൊക്കെ സ്വരുക്കൂട്ടി വെച്ചിരുന്ന പണമാണ് ഇത്തരത്തിൽ നല്കിയത്.
സാലറി സർട്ടിഫിക്കറ്റ് അടക്കമുള്ളവ ബാങ്കിൽ ഈട് വെച്ച് ലോണെടുത്താണ് മിക്കവരും പണം നല്കിയത്. പണം തിരികെ കിട്ടാതെ വന്നതോടെ പലർക്കും ലോൺ തീരാക്കടമായി മാറി. തട്ടിപ്പിനിരയായ പലർക്കും ശമ്പളം മിച്ചം കിട്ടുന്നില്ല. മുഴുവൻ തുകയും ബാങ്കുകാർ ഈടാക്കുകയാണ്.
തട്ടിയെടുത്ത പണം ഉപയോഗിച്ച് ശാന്തകുമാരി നാഗമ്പടത്ത് ബേക്കറി ബിസിനസും , ഒളശയിൽ വസ്തുക്കളും വാങ്ങിയിട്ടുള്ളതായി പരാതിക്കാർ പറയുന്നു.