അപകട കെണിയൊരുക്കി കോട്ടയം – കുമളി റോഡിലെ അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങളുടെ കൈയേറ്റങ്ങൾ; പ്രതിസന്ധിയിലായി യാത്രക്കാർ; അയ്യപ്പഭക്തരുടെ വാഹനങ്ങളും അപകടത്തിൽപ്പെടാൻ സാധ്യത; മൗനം പാലിച്ച് അധികൃതർ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ശബരിമല തീർത്ഥാടനത്തിൻ്റെ ഭാഗമായി വാഹന തിരക്കേറിയ ദേശീയ പാതയിലെ ചില ഭാഗങ്ങളിൽ താൽക്കാലിക കച്ചവട ഷെഡുകളും, അനധികൃത വാഹന പാർക്കിങ്ങും വാഹന യാത്രികർക്കും, കാൽനടക്കാർക്കും ബുദ്ധിമുട്ടാകുന്നു.

കോട്ടയം മുതൽ കുമളി വരെയുള്ള ദേശീയപാതയുടെ ഇരുവശവും അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഫുഡ്പാത്ത് കൈയ്യറി പ്രവർത്തിക്കുകയാണ്.
ഇത് ശബരിമല സീസൺ ആയതോടു കൂടി അയ്യപ്പഭക്തരുടെ യാത്ര സുഗമമാക്കുന്നതിന് ബുദ്ധിമുട്ടാണ്. എത് സമയത്തും പല മേഖലകളിലും അപകടമുണ്ടാക്കാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുങ്ങൂർ, പത്തൊൻപതാംമൈൽ, കാഞ്ഞിരപ്പള്ളി, ഇരുപതാം മൈൽ, മുണ്ടക്കയം, കുട്ടിക്കാനം, വളഞ്ഞങ്ങാനം, പാറത്തോട് ആൽഫിൻ സ്കൂൾ ജംഗ്ഷൻ, പെരുവന്താനം കൊടികുത്തി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം അപകട ഭീഷണിയുയർത്തിയാണ് താൽക്കാലിക കച്ചവട സ്ഥാപനങ്ങളുടെ കൈയേറ്റം. വളവുകൾ നിറഞ്ഞ, വീതി കുറവുള്ള ഭാഗങ്ങളിലെ താൽക്കാലിക കടകളാണ് അപകട കെണിയാവുന്നത്.

പച്ചക്കറി, ഫ്രൂട്ട്സ് എന്നിവ വിൽക്കുന്ന കടകളിലെത്തുന്നവരുടെ തിരക്കും, വാഹന പാർക്കിങ്ങും മൂലം വഴിയിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. ഏറെ അപകട സാദ്ധ്യതയുള്ള റാണി ആശുപത്രി പടിയിലെ വളവിൽ 7 ഓളം വഴിയോര കച്ചവടക്കാരുണ്ട്. കൊടികുത്തി കൈത ചക്ക വിൽക്കുന്ന പത്തോളം കടകളും.

ശബരിമല തീർഥാടകരുടേത് ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ കടന്ന് പോവുന്ന വഴിയിലാണ് കൈയേറ്റങ്ങൾ. അധികൃതരുടെ മൂക്കിന് കീഴെ നടക്കുന്ന കൈയേറ്റങ്ങൾക്ക് ദേശീയപാത അധികൃതർ പണം വാങ്ങി മൗന അനുവാദം നല്കുന്നു എന്ന ആരോപണം ശക്തമാണ്.

ഉപജീവനത്തിനായി കച്ചവടം നടത്തുന്ന പാവം വഴിവാണിഭക്കാരുടെ കഞ്ഞി കുടി പോലും മുട്ടിക്കുന്ന നിലയിലാണ് വൻകിട കൈയേറ്റങ്ങൾ. നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ആൽഫീൻ സ്കൂളിലെ പ്രവേശന കവാടത്തിനു സമീപത്തെ കൊടുവളവിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഫ്രൂട്ട്സ് കട അപകടക്കെണിയായി മാറുകയാണ്.

രാവിലെയും വൈകുംന്നേരങ്ങളിലും വിദ്യാർത്ഥികളുമായി സ്കൂൾ ബസുകളും ,കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതും ,തിരികെ കൊണ്ടു പോവുന്നതിനുമായി വാഹനങ്ങൾ വരുന്ന സമയത്ത് നടപ്പാത കൈയ്യേറിയുള്ള ഇ അനധികൃത കച്ചവട സ്ഥാപനത്തിൻ്റ കൈയേറ്റവും ,ഇവിടെ എത്തുന്ന ഉപഭോക്താക്കളുടെ പാതയോരം കൈയേറിയുള്ള പാർക്കിങ്ങും മൂലം ഗതാഗത തിരക്കും, അപകടങ്ങളും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.

വൻ ഗതാതാഗത കുരുക്കുമുള്ള കെ.കെ.റോഡിലെ അനധികൃത കച്ചവടങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ ഇവിടെ വലിയ അപകടങ്ങൾ എപ്പോൾ വെണങ്കിലും സംഭവിക്കാവുന്നതാണ്. ദേശീയപാത ,പോലീസ് ,മോട്ടോർ വാഹന വകുപ്പ് ,പഞ്ചായത്ത് വകുപ്പുകൾ ഇ അനധികൃത കൈയേറ്റങ്ങൾക്ക് നേരെ കണ്ണടക്കുന്നു എന്ന ആരോപണവും ശക്തമാണ്.