എട്ട് പഞ്ചായത്തുകൾ ഹോട്ട് സ്പോട്ട്:  കോട്ടയം ചങ്ങനാശേരി നഗരസഭകളിലെ എട്ട് വാർഡുകൾ ഹോട്ട് സ്പോട്ടിൽ: വീടിന് പുറത്ത് ആരും ഇറങ്ങരുത്: ഹോട്ട് സ്പോട്ടിലെ നിയന്ത്രങ്ങൾ ഇങ്ങനെ

എട്ട് പഞ്ചായത്തുകൾ ഹോട്ട് സ്പോട്ട്: കോട്ടയം ചങ്ങനാശേരി നഗരസഭകളിലെ എട്ട് വാർഡുകൾ ഹോട്ട് സ്പോട്ടിൽ: വീടിന് പുറത്ത് ആരും ഇറങ്ങരുത്: ഹോട്ട് സ്പോട്ടിലെ നിയന്ത്രങ്ങൾ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലയിലെ ഹോട്ട് സ്പോട്ടുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍.

ജില്ലയിലെ ഹോട്ട് സ്പോട്ടുകള്‍: വിജയപുരം, മണര്‍കാട്, അയര്‍ക്കുന്നം, പനച്ചിക്കാട്, അയ്മനം, വെള്ളൂര്‍, തലയോലപ്പറമ്പ്, മേലുകാവ് ഗ്രാമപഞ്ചായത്തുകള്‍, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി 33-ാം വാര്‍ഡ്, കോട്ടയം മുനിസിപ്പാലിറ്റിയിലെ 2, 16, 18, 20, 29, 36, 37 വാര്‍ഡുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പൊതുജനങ്ങള്‍ വീടിന് പുറത്തിറങ്ങാവൂ.

പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം കര്‍ശനമായി പാലിക്കുകയും വേണം.

അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തിലിറക്കുവാന്‍ പാടില്ല.

അവശ്യ ഭക്ഷ്യ വസ്തുക്കള്‍ വില്പ്പന നടത്തുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, പാചക വാതക വിതരണ സ്ഥാപനങ്ങള്‍ എന്നിവ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രം പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങളില്‍ എത്തുന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുയും വേണം.

ഹോട്ടലുകള്‍, ബേക്കറികള്‍, തട്ടുകടകള്‍ എന്നിവ പ്രവര്‍ത്തിക്കുവാന്‍ പാടില്ല.

കമ്മ്യൂണിറ്റി കിച്ചനുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാം.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഹോട്ട് സ്പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.

കൊവിഡ് – 19 മായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ഫയര്‍ ഫോഴ്സ്, സിവില്‍ സപ്ലൈസ്,വാട്ടര്‍ അതോറിറ്റി ,വൈദ്യുതി ബോര്‍ഡ് എന്നിവയുടെ ഓഫീസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.

കോട്ടയം ജില്ലയെ റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍(ഹോട്ട് സ്പോട്ടുകളില്‍ പോലീസ് മാര്‍ക്ക് ചെയ്തിട്ടുള്ള മേഖല) അനുവദിച്ചിട്ടുള്ള പ്രവര്ത്തനങ്ങള്‍

കണ്ടയിെൻമെൻ്റ് സോണുകളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ല.
ډ
കണ്ടയിെൻമെൻ്റ് സോണുകളില്‍ പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും രണ്ടു പോയിന്‍റുകള്‍ മാത്രമേ അനുവദിക്കൂ. ഈ പോയിന്‍റുകള്‍ റവന്യൂ/പോലീസ് പാസ് മുഖേന നിയന്ത്രിച്ചിരിക്കുന്നു.

കണ്ടയിെൻമെൻ്റ് സോണുകളില്‍ അവശ്യ ഭക്ഷ്യ വസ്തുക്കള്‍ മരുന്നുകള്‍എന്നിവ ആവശ്യമുള്ളവര്‍ക്ക്
സന്നദ്ധ സേവകര്‍ മുഖേന വീടുകളില്‍ നേരിട്ട് എത്തിച്ചു നല്‍കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിക്കും.

പാചക വാതക വിതരണം ആഴ്ചയില്‍ ഒരു ദിവസം ഉണ്ടായിരിക്കും.

ഈ മേഖലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം അടിയന്തിര മെഡിക്കല്‍ ആവശ്യങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കും.

റേഷന്‍ കടകള്‍ ഒഴികെയുള്ള കടകളോ സ്ഥാപനങ്ങളോ പ്രവര്‍ത്തിക്കാന്‍ പാടില്ല.

കുടിവെള്ള, വൈദ്യുത തകരാറുകള്‍ അതത് വകുപ്പുകള്‍ അടിയന്തിരമായി പരിഹരിക്കണം.