ജീവനക്കാരും അധ്യാപകരും നൽകിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം;ഒമ്പതര വർഷത്തെ ഇടതുപക്ഷ ഭരണം സർക്കാർ ജീവനക്കാരുടെ 65,000 കോടി രൂപ അപഹരിച്ചു; ആനുകൂല്യങ്ങൾ തിരികെ നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിൻ്റെ ശക്തമായ പ്രതിഫലനം ഉണ്ടാക്കും;സെറ്റോ ചെയർമാൻ ചവറ ജയകുമാർ

Spread the love

കോട്ടയം:തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് നേരിട്ട കനത്ത തിരിച്ചടി ആനുകൂല്യ നിഷേധത്തിനെതിരെയുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും വിധിയെഴുത്താണെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു.

video
play-sharp-fill

12 ലക്ഷത്തോളം വരുന്ന അധ്യാപകരും ജീവനക്കാരും പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളടക്കം 40 ലക്ഷത്തോളം വരുന്ന വോട്ടർമാരെ കണ്ടില്ലെന്ന നടിച്ച സർക്കാരിനേറ്റ കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലം.

ഒമ്പതര വർഷത്തെ ഇടതുപക്ഷ ഭരണം സർക്കാർ ജീവനക്കാരുടെ 65,000 കോടി രൂപയാണ് അപഹരിച്ചത്. ശമ്പള കൊള്ളയാണ് സർക്കാർ നടത്തിയത്. ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നത് സർക്കാർ മുഖമുദ്രയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പങ്കാളിത്ത പെൻഷനും മെഡിസെപ്പും സർക്കാർ ധനാഗമന മാർഗമാക്കി മാറ്റി.
എൺപതിനായിരത്തോളം പെൻഷൻകാർ കഴിഞ്ഞ പെൻഷൻ പരിഷ്കരണ കുടിശ്ശിക കിട്ടാതെ ഇഹലോകവാസം വെടിഞ്ഞു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജീവനക്കാരെ കബളിപ്പിക്കാൻ ശമ്പള പരിഷ്കരണം പരിഗണനയിലാണെന്ന ധനമന്ത്രിയുടെ കപടവാദവും ജീവനക്കാർ തള്ളിക്കളഞ്ഞു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് നിരന്തരമായി പറഞ്ഞ് പറ്റിച്ചു.

ജീവനക്കാരുടെ കവർന്നെടുത്ത ആനുകൂല്യങ്ങൾ തിരികെ നൽകാൻ സർക്കാർ ഇനിയും തയ്യാറായില്ലെങ്കിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതിൻ്റെ ശക്തമായ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.