കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; തഹസിൽദാരോടും മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാരോടും വിശദീകരണം തേടി ജില്ലാ കളക്ടർ; ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്; സംഭവത്തിൽ കളക്ടർ നാളെ വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണർക്ക് കൈമാറും

കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി; തഹസിൽദാരോടും മൂന്ന് ഡെപ്യൂട്ടി തഹസിൽദാർമാരോടും വിശദീകരണം തേടി ജില്ലാ കളക്ടർ; ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്; സംഭവത്തിൽ കളക്ടർ നാളെ വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണർക്ക് കൈമാറും

സ്വന്തം ലേഖകൻ

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ കളക്ടർ നാളെ വിശദമായ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷ്ണർക്ക് കൈമാറും. സംഭവത്തിൽ തഹസിൽദാരുടെയും മൂന്ന് ഡെപ്യൂട്ടി തഹസിൽദാരുമാരുടെയും വിശദീകരണം തേടി ജില്ലാ കളക്ടർ. ഉദ്യോഗസ്ഥരെ കളക്ടറേറ്റിൽ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്.

അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാർക്ക് ഒന്നിച്ച് അവധി നൽകിയ തഹസിൽദാരും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.അവധി അപേക്ഷ നൽകിയവർക്കെതിരെ നടപടിക്കുളള സാധ്യത കുറവാണ്. ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ സർവീസ് സംഘടനകളും രംഗത്തുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ആണ് കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിൽ ഉല്ലാസയാത്ര പോയത്. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് അന്ന് ഓഫീസിൽ എത്തിയത്.

20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്ര പോയത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ.യു.ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനായിരുന്നു. ഇത് പിന്നീട് കൂടുതൽ വിവാദമായിരുന്നു.