കോണത്താറ്റ് പാലം നിർമ്മാണത്തിന്റെ നീക്കം ചെയ്ത വെയ്സ്റ്റ് സ്വകാര്യ വ്യക്തിക്ക് നൽകിയത് തടഞ്ഞ് എ.ഐ.വൈ.എഫ്; നീക്കം ചെയ്ത മണ്ണ് കുമരകം ബസ്സ് ബേയ് സ്ഥലം ഉയർത്താൻ ഉപയോഗിക്കണമെന്ന് ആവശ്യം

കോണത്താറ്റ് പാലം നിർമ്മാണത്തിന്റെ നീക്കം ചെയ്ത വെയ്സ്റ്റ് സ്വകാര്യ വ്യക്തിക്ക് നൽകിയത് തടഞ്ഞ് എ.ഐ.വൈ.എഫ്; നീക്കം ചെയ്ത മണ്ണ് കുമരകം ബസ്സ് ബേയ് സ്ഥലം ഉയർത്താൻ ഉപയോഗിക്കണമെന്ന് ആവശ്യം

Spread the love

സ്വന്തം ലേഖിക

കുമരകം: കോണത്താറ്റ് പാലം നിർമ്മാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണും ചെളിയും സ്വകാര്യ വ്യക്തി അനധികൃതമായി കൊണ്ടുപോയത് എ.ഐ.വൈ.എഫ് തടഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. എ.ഐ.വൈ എഫിന് പിന്നാലെ ബി.ജെ.പി ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി എൻ. ജയകുമാർ , പി.കെ സേതു , വാർഡ് മെമ്പർ ദിവ്യ ദാമോദരൻ എന്നിവർ സ്ഥലത്ത് എത്തി മണ്ണെടുപ്പ് നിർത്തണമെന്ന് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈലിംഗ് വെയ്സ്റ്റ് , പാലം പൊളിച്ചതിന്റെ കോൺക്രീറ്റ് വേയ്സ്റ്റ് , തടയിണ നിർമ്മിക്കാൻ ഉപയോഗിച്ച മണ്ണ് , ചെളി എന്നിവയാണ് തോട്ടിൽ നിന്നും കോരി മാറ്റുന്നത്. ഏകദേശം അറുപതിലധികം ലോഡ് മണ്ണാണ് ഇത്തരത്തിൽ കരയ്ക്ക് എത്തിച്ചിരിക്കുന്നത്.

കുമരകം ബസ്സ് ബേയ് സ്ഥലം മണ്ണിട്ട് ഉയർത്താൻ കഴിയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് തോട്ടിൽ നിന്ന് നീക്കം ചെയ്ത മണ്ണും ചെളിയും സ്വകാര്യ വ്യക്തിക്ക് നൽകുന്നതെന്ന് എ.ഐ.വൈ.എഫ് പറഞ്ഞു. സർക്കാർ പ്ളാൻ ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ ബസ്സ് ബേയ് മണ്ണിട്ട് ഉയർത്താൻ അനുവദിച്ച് ടെണ്ടർ വിളിച്ചെങ്കിലും മണ്ണിന്റെ അമിത വിലയും യാത്രാ ദൈർഘ്യവും മൂലം ആരും തന്നെ ടെണ്ടർ സമർപ്പിച്ചില്ല.

ഈ സാഹചര്യത്തിൽ മണ്ണും ചെളിയും ബസ്സ് ബേയിൽ നിക്ഷേപിച്ചാൽ ടെണ്ടർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാക്കാൻ സാധ്യയുണ്ട്. ജനകീയ ആവശ്യം മുന്നിൽ നിൽക്കെ സ്വകാര്യ വ്യക്തിക്ക് അനുവാദം നൽകിയത് ആരാണെന്ന് കണ്ടെത്തി മാതൃകാ പരമായ നടപടി സ്വീകരിക്കണമെന്നും മണ്ണും ചെളിയും അടിയന്തിരമായി ബസ്സ് ബേയ് ഭൂമിൽ നിക്ഷേപിക്കണമെന്നും എ.ഐ.വൈ.എഫ് നേതാക്കളായ എസ്.ഡി.റാം , സുരേഷ്.കെ.തോമസ് , ഷിജോ. ഇ ജോൺ എന്നിവർ ആവശ്യപ്പെട്ടു.