എല്ലാം പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് ഗോപിക സഫറിനൊപ്പം പോയത്, പ്രണയവും സൗഹൃദവും പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ഗോപികയെ കൊന്നുതള്ളിയത് ; പൊലീസിന് മുൻപിൽ കുറ്റം സമ്മതിച്ച് യുവാവ്

എല്ലാം പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് ഗോപിക സഫറിനൊപ്പം പോയത്, പ്രണയവും സൗഹൃദവും പറ്റില്ലെന്ന് പറഞ്ഞതോടെയാണ് ഗോപികയെ കൊന്നുതള്ളിയത് ; പൊലീസിന് മുൻപിൽ കുറ്റം സമ്മതിച്ച് യുവാവ്

സ്വന്തം ലേഖകൻ

കൊച്ചി : എല്ലാം പറഞ്ഞ അവസാനിപ്പിക്കുന്നതിനാണ് സഫറിനൊപ്പം ഗോപിക( ഇവ) പോയത്. എന്നാൽ പ്രണയവും സൗഹൃദവും തുടരാനാകില്ലെന്ന് പറഞ്ഞതോടെ കൊന്നുതള്ളുകയായിരുന്നു, സഫർ പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തി. പ്രണയത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഇവയുടെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടത്. ദേഹമാസകലം കത്തേറ്റ നിലയിലായിരുന്നു ശരീരം. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫർ ഷായുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കലൂർ സ്വദേശിനിയായ ഇവയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് സഫറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഇവയെ കൊന്ന് കാട്ടിൽ തള്ളിയതായി സമ്മതിക്കുകയായിരുന്നു. തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലക്കുടി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. കാറിലാണ് പെൺകുട്ടി പോയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ നമ്പർ ലഭിച്ചത് പ്രതിയെ പിടികൂടാൻ സഹായകമായി.

അന്വേഷണത്തിനിടെയാണ് മലക്കപ്പാറയിൽ വച്ച് കാറിൽ ഒരു പെൺകുട്ടിയെയും ആൺസുഹൃത്തിനെയും കണ്ടതായുളള വിവരം പൊലീസിന് ലഭിച്ചത്. ഇതനുസരിച്ച് തമിഴ്‌നാട് പൊലീസിന് വിവരം കൈമാറി. തുടർന്ന് തമിഴ്‌നാട് ഭാഗത്തുളള മലക്കപ്പാറയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കാർ കണ്ടെത്തുകയായിരുന്നു.

എന്നാൽ കാറിൽ പെൺകുട്ടി ഉണ്ടായിരുന്നില്ല.കാറിനകത്തെ രക്തക്കറ കണ്ട് സംശയം തോന്നിയ പൊലീസ് സഫറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.പെൺകുട്ടി പ്രണയബന്ധം അവസാനിപ്പിച്ചതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു