video
play-sharp-fill

കേരള പോലീസില്‍ പുഴുക്കുത്തുകള്‍ക്ക് സ്ഥാനമില്ല; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

കേരള പോലീസില്‍ പുഴുക്കുത്തുകള്‍ക്ക് സ്ഥാനമില്ല; സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖിക

കേളകം: കേരള പോലീസില്‍ പുഴുക്കുത്തുകള്‍ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടെയും സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഉദ്ഘാടനം കണ്ണൂര്‍ ജില്ലയിലെ കേളകത്ത് നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാങ്കേതികത്വത്തില്‍ വലിയ ജ്ഞാനമുള്ള വിദ്യാസമ്പന്നരായ ആളുകള്‍ പോലീസ് സേനയിലേക്ക് കൂടുതലായി വരുന്നത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. ക്രമസമാധാന പാലനത്തില്‍ രാജ്യത്തെ മികച്ച സംഘമാകാന്‍ കേരള പൊലീസിനായി.

എന്നാല്‍ ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവരെയും കാണാനായി. അത്തരക്കാരെ പുറത്താക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

കുറ്റക്കാര്‍ക്ക് ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ കേരള പോലീസ് പ്രത്യേക പരിരക്ഷ നല്‍കാത്തതാണ് സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാത്തതിന്‍റെ പ്രധാന കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് കേരളം സ്വീകരിക്കുന്നത്.

പ്രത്യേക വിഭാഗക്കാരായതു കൊണ്ട് കുറ്റക്കാര്‍ക്ക് കേരളത്തിലെ പോലീസ് പ്രത്യേക പരിരക്ഷ നല്‍കാറില്ല. സേനയില്‍ വലിയ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായത്. കുറ്റാന്വേഷണ മികവ് വിമര്‍ശകര്‍ക്ക് പോലും അംഗീകരിക്കേണ്ടി വരുന്നു.

ഭയപ്പാടോടെ കണ്ടിരുന്ന സേനയെ ജനങ്ങള്‍ ഇപ്പോള്‍ ആശ്രയകേന്ദ്രമായി കാണുന്നു. സംസ്ഥാനത്തെ സ്റ്റേഷനുകള്‍ സ്ത്രീ സൗഹൃദവും ജനമൈത്രിയുയും വിളിച്ചോതുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍, കരിക്കോട്ടരി, മാലൂര്‍, കുടിയാന്‍മല, പെരിങ്ങേം, കേളകം, ശ്രീകണ്ഠപുരം, ഇരിക്കൂര്‍, ആറളം എന്നീ സ്റ്റേഷനുകളില്‍ നിര്‍മിച്ച വിസിറ്റേഴ്സ് ലോഞ്ചുകള്‍, ശ്രീകണ്ഠപുരം, പെരിങ്ങോം, ഇരിക്കൂര്‍ സ്റ്റേഷനുകളിലെ സ്ത്രീ സൗഹൃദ ഇടങ്ങള്‍, 16.03 ലക്ഷത്തിന് കണ്ണൂര്‍ സിറ്റി സെന്‍ട്രല്‍ പൊലീസ് കാന്‍റീനില്‍ നിര്‍മിച്ച പുതിയ ഗേറ്റും അനുബന്ധ സൗകര്യങ്ങളും, പാലക്കാട് പുതൂര്‍ സ്റ്റേഷന്‍ കെട്ടിടം, കോട്ടയം വൈക്കം സ്റ്റേഷനിലെ പുതിയ കെട്ടിടം, കോട്ടയം കറുകച്ചാല്‍ സ്റ്റേഷനില്‍ ഒരുക്കിയ പ്രധാന ഗേറ്റും അനുബന്ധ സൗകര്യങ്ങളും, കാസര്‍ഗോഡ് ജില്ലാ ഓഫീസില്‍ ഒരുക്കിയ സന്ദര്‍ശക മുറിയും ജില്ലാ പോലീസ് മേധാവിയുടെ നവീകരിച്ച ചേംബര്‍, ജില്ലാ പോലീസ് ആസ്ഥാനത്തെ വിസിറ്റിംഗ് ഓഫീസര്‍മാരുടെ ക്വാര്‍ട്ടേഴ്സ്,കാസര്‍ഗോഡ് ബേക്കല്‍ സബ് ഡിവിഷന്‍ കണ്‍ട്രോള്‍ റൂം തറക്കല്ലിടല്‍ എന്നിവയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.