play-sharp-fill
ആകർഷകമായ പരസ്യം കണ്ട് മാട്രിമോണി സൈറ്റില്‍ രജിസ്റ്റർ ചെയ്തു, വിവാഹം നടക്കാതെ വന്നപ്പോൾ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി, കേരള മാട്രിമോണിയുടെ വാദങ്ങൾ തള്ളി കമ്മീഷന്റെ ഉത്തരവ്, യുവാവിന് മാട്രിമാണി നൽകേണ്ടത് 28000 രൂപ നഷ്ടപരിഹാരം

ആകർഷകമായ പരസ്യം കണ്ട് മാട്രിമോണി സൈറ്റില്‍ രജിസ്റ്റർ ചെയ്തു, വിവാഹം നടക്കാതെ വന്നപ്പോൾ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പരാതി നൽകി, കേരള മാട്രിമോണിയുടെ വാദങ്ങൾ തള്ളി കമ്മീഷന്റെ ഉത്തരവ്, യുവാവിന് മാട്രിമാണി നൽകേണ്ടത് 28000 രൂപ നഷ്ടപരിഹാരം

കൊച്ചി: വിവാഹം ഉറപ്പുനൽകി മാട്രിമോണി സൈറ്റില്‍ രജിസ്‌ട്രേഷൻ ചെയ്യിപ്പിച്ചു. വിവാഹം നടക്കാതെ വന്നപ്പോൾ യുവാവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

ചേർത്തല സ്വദേശിയായ യുവാവ് എറണാകുളത്തെ കേരള മാട്രിമോണി സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. 2018 ഡിസംബറില്‍ യുവാവ് കേരള മാട്രിമോണി വെബ് സൈറ്റില്‍ ഫ്രീയായി രജിസ്റ്റർ ചെയ്തിരുന്നു. ഇതിനുശേഷം ഓഫീസില്‍ നിന്നും പലതവണ വിളിക്കുകയും തുക നൽകിയാലേ വധുവിന്റെ വിവരങ്ങള്‍ നല്‍കുകയുള്ളൂ എന്നും പറഞ്ഞു.


രജിസ്റ്റർ ചെയ്താല്‍ വിവാഹം നടത്തുന്നതിന് വേണ്ടി എല്ലാ സഹായവും ചെയ്തു നല്‍കാമെന്നും വാ​ഗ്ദാനം നൽകി. 4,100 രൂപ ഫീസായി ഈടാക്കുകയും ചെയ്തു. എന്നാല്‍ പണം നല്‍കിയതിന് ശേഷം ഫോണ്‍ കോളുകള്‍ക്ക് മറുപടിയില്ലായിരുന്നെന്നും ഓഫീസില്‍ പോയി കാര്യം പറഞ്ഞിട്ടും പ്രതികരണമുണ്ടാകാത്ത സാഹചര്യത്തിലാണ് യുവാവ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമാപിച്ചെതെന്നുമാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ജനുവരി മുതല്‍ 3 മാസത്തേക്ക് 4,100 രൂപയ്ക്ക് ക്ലാസിക് പാക്കേജില്‍ കീഴില്‍ പരാതിക്കാരൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, രണ്ടായിരത്തിലെ ഐടി ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇടനിലക്കാർ മാത്രമാണ് തങ്ങള്‍ എന്നും സേവന കാലയളവില്‍ വിവാഹം ഉറപ്പുനല്‍കിയിരുന്നില്ലെന്നും കോടതിയില്‍ കേരള മാട്രിമോണി വ്യക്തമാക്കി.

വിവാഹം നടക്കുമെന്ന തരത്തില്‍ ആകർഷകമായ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകർഷിച്ച ശേഷം ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിവാക്കുന്ന നടപടി അധാർമിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി വിലയിരുത്തി.

രജിസ്‌ട്രേഷൻ ഇനത്തില്‍ ചെലവായ 4100 രൂപ തിരികെ നല്‍കുന്നതിനും കൂടാതെ 28000 രൂപ നഷ്ടപരിഹാരമായും എതിർകക്ഷി പരാതിക്കാരന് നല്‍കുന്നതിന് ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് എതിർകക്ഷികള്‍ക്ക് ഉത്തരവ് നല്‍കി.