കേരളത്തിലെ മീൻ ആണെങ്കിൽ വേണ്ട..! കപ്പല്‍ അപകടത്തിന് ശേഷം കേരളത്തില മീനിൻ്റെ ഡിമാൻ്റ് കുറഞ്ഞു; പ്രതിസന്ധിയിലായി മത്സ്യത്തൊഴിലാളികളും വ്യാപാരികളും..!

Spread the love

കോട്ടയം:  ചരക്കു കപ്പല്‍ അപകടത്തിനു ശേഷം കേരളാ തീരത്തു നിന്നുള്ള മീന്‍ വാങ്ങാന്‍ മടിച്ച് മലയാളികൾ.

കടലില്‍ എണ്ണ ചോര്‍ച്ചയുണ്ടായതായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചതോടെ പലരും കടല്‍ മത്സ്യം വാങ്ങുന്നതു കുറച്ചു കായല്‍ മത്സ്യങ്ങള്‍ വാങ്ങാന്‍ തുടങ്ങിയെന്നാണ് മത്സ്യവ്യാപാരികള്‍ പറയുന്നത്.  നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു നിലവിലെ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

തമിഴ്‌നാട്ടിലെ കടലൂര്‍, രാമേശ്വരം, തൂത്തുക്കുടി, പോണ്ടിച്ചേരി തുടങ്ങിയ തീരങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളാണ് പ്രധാനമായും വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. കേരളത്തിലെ മീനിന് ആവശ്യക്കാർ കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നെത്തുന്ന മത്സ്യത്തിന് ആവശ്യക്കാര്‍ കൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകള്‍ എവിടെ നിന്നു പിടിച്ച മീനാണെന്നു ചോദിച്ചു വാങ്ങുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. വില്‍പ്പനയ്ക്ക് ലഭ്യമാക്കുന്നവ ഏത് പ്രദേശത്തു നിന്നു പിടിച്ചതാണെന്ന് തിരിച്ചറിയുന്നതിനായി മത്സ്യങ്ങൾ വരുന്ന പെട്ടികളുടെ മുകളില്‍ ലേബല്‍ പതിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മത്സ്യ ഉപഭോഗം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ജനസംഖ്യയുടെ 53 ശതമാനത്തിലധികം പേരും ദിവസവും മത്സ്യം കഴിക്കുന്നവരാണ്.

കണ്ടെയ്നർ അപകടം മൂലമുണ്ടായ പ്രതിസന്ധി ബാധിച്ചിരിക്കുന്നത് മത്സ്യത്തൊഴിലാളികളെയാണ്.
രാസവസ്തുക്കള്‍ കടലില്‍ വ്യാപകമായി കലരാന്‍ ഇടയുളളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ തങ്ങളുടെ വരുമാനമാര്‍ഗം നിലച്ചുവെന്നു മത്സ്യതൊഴിലാളികള്‍ പറയുന്നു.