play-sharp-fill
എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ; എല്‍ഡിഎഫ്-എൻഡിഎ വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമെന്ന് എക്‌സിറ്റ് പോളുകള്‍ ; പ്രതീക്ഷകള്‍ വാനോളം, ലഡ്ഡുവിനും കേക്കിനും ഓർഡർ നല്കി ബിജെപി ; കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാൻ തയ്യാറായി ബിജെപി നേതൃത്വവും ; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പറഞ്ഞത് മനോരമ ന്യൂസ് മാത്രം

എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ; എല്‍ഡിഎഫ്-എൻഡിഎ വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമെന്ന് എക്‌സിറ്റ് പോളുകള്‍ ; പ്രതീക്ഷകള്‍ വാനോളം, ലഡ്ഡുവിനും കേക്കിനും ഓർഡർ നല്കി ബിജെപി ; കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാൻ തയ്യാറായി ബിജെപി നേതൃത്വവും ; ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പറഞ്ഞത് മനോരമ ന്യൂസ് മാത്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എക്‌സിറ്റ് പോളുകളില്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ്.യുഡിഎഫിന് 16 മുതല്‍ 18 വരെ സീറ്റുകള്‍. ഇടതുമുന്നണിക്ക് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍. എൻഡിഎക്ക് കേരളത്തില്‍ ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍, എന്നിങ്ങനെയാണ് പ്രവചനം. വോട്ട് വിഹിതത്തില്‍ യുഡിഎഫ് 41%, എല്‍ഡിഎഫ് 29% ശതമാനം, എൻഡിഎ 27% ശതമാനം നേടുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.


എല്‍ഡിഎഫ്-എൻഡിഎ വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനമാണ് എന്നതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലെ പ്രത്യേകത. മൂന്ന് സീറ്റുകളാണ് ബിജെപിക്ക് പ്രവചിക്കപ്പെടുന്നത്. തൃശൂർ, തിരുവനന്തപുരം, ആറ്റിങ്ങല്‍. കൂടുതല്‍ സാധ്യത തൃശൂരില്‍ സുരേഷ് ഗോപിക്കാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം തൃശൂരില്‍ എത്തി ഉയർത്തിയ ആവേശം വോട്ടാകുമെന്നാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതീക്ഷകള്‍ വാനോളം ഉയർന്നതോടെ, കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നത് ആഘോഷമാക്കാൻ ബിജെപി. നേതൃത്വവും തയ്യാറെടുക്കുകയാണ്. ലഡ്ഡുവിനും കേക്കിനും ഓർഡർ നല്കി കഴിഞ്ഞു. കേരളത്തിലെ വിജയം ആഘോഷിക്കാൻ തന്നെയാണ് ഒരുക്കമെന്ന് ബിജെപി. സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി പറഞ്ഞു.

തങ്ങളുടെ നിഗമനം ശരിവെക്കുന്ന തരത്തിലാണ് എക്സിറ്റ് പോളുകളെന്നാണ് ബിജെപി. നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന സജീവ പ്രതീക്ഷ നേതൃത്വത്തിനുണ്ട്. പ്രധാനനേതാക്കളെല്ലാം തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു. കേന്ദ്രമന്ത്രി വി. മുരളീധരൻ തിരുവനന്തപുരത്ത് തുടരുകയാണ്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ തിങ്കളാഴ്ചയോടെ തലസ്ഥാനത്തെത്തി. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തലസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നും സി. ശിവൻകുട്ടി അറിയിച്ചു. പുതിയ സംസ്ഥാന കാര്യാലയത്തിലാവും ആഘോഷങ്ങള്‍ നടക്കുക. മധുരത്തിന് പുറമേ വിജയം ആഘോഷമാക്കാനുള്ള ചെണ്ടമേളം, എല്‍.ഇ.ഡി. വാള്‍ എന്നിവയ്ക്കും ഓർഡർ നല്‍കിക്കഴിഞ്ഞു.

എന്നാൽ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്കിടെ ആ സാധ്യത പൂർണമായും തള്ളി മനോരമ ന്യൂസ് – വി എംആർ എക്സിറ്റ് പോള്‍. യുഡിഎഫിന് മേല്‍ക്കൈയുണ്ടെന്നാണ് മനോരമ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം എല്‍ഡിഎഫ് കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തുമെന്നുമാണ് മനോരമയുടെ പ്രവചനം.

യുഡിഎഫിനു 16 മുതല്‍ 18 വരെ സീറ്റ് ലഭിക്കമെന്നാണ് പ്രവചനം. അതേസമയം എല്‍ഡിഎഫ് 2 മുതല്‍ 4 വരെ സീറ്റ് നേടാം. അതേസമയം ശക്തമായ പേരാട്ടം നടന്ന വടകരയില്‍ കെ കെ ശൈലജ വിജയിക്കുമെന്നാണ് പോള്‍. പാലക്കാടും നേരിയ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വിജയിക്കുമെന്നും പ്രവചനം. അതേസമയം കണ്ണൂരും ആലത്തൂരും ഇഞ്ചോടിഞ്ചു പോരാട്ടമാണ് പ്രവചിക്കുന്നത്.

അതേസമയം ബിജെപി ഇത്തവണയും അക്കൗണ്ടു തുറക്കില്ലെന്നാണ് മനോരമ പറയുന്നത്. ബിജെപി പ്രവർത്തകർ ഏറ്റവും പ്രതീക്ഷ വെക്കുന്ന തൃശ്ശൂരില്‍ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് പ്രവചനം. ഇവിടെ മികച്ച മാർജിനില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ വിജയിക്കുമെന്നാണ് പോള്‍ പറയുന്നത്. സുനില്‍കുമാർ രണ്ടാമതെത്തും. അതേസമയം തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ടാം സ്ഥാനത്തെത്തുമെന്നാണ് പ്രവചനം.

മറ്റ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

എബിപി-സി വോട്ടർ

എബിപി-സി വോട്ടർ യുഡിഎഫിന് ഉയർന്ന സീറ്റുകള്‍ നല്‍കി, സഖ്യത്തിന് 17 മുതല്‍ 19 വരെ സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിച്ചു. എല്‍ഡിഎഫിന് പൂജ്യം സീറ്റും എൻഡിഎയ്ക്ക് 1 മുതല്‍ 3 സീറ്റും നല്‍കിയിട്ടുണ്ട്.

ഇന്ത്യാ ന്യൂസ്- ഡി-ഡൈനാമിക്‌സ്

ഇന്ത്യ ന്യൂസ്- ഡി-ഡൈനാമിക്സ് യുഡിഎഫിന് 14 സീറ്റുകളും ഭരണകക്ഷിയായ എല്‍ഡിഎഫിന് 4 സീറ്റുകളും എൻഡിഎയ്ക്ക് 2 സീറ്റുകളും പ്രവചിച്ചു.

ന്യൂസ് 18

ന്യൂസ് 18 മെഗാ എക്സിറ്റ് പോള്‍ പ്രകാരം 20 ലോക്സഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് 15 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു . ബിജെപി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് (എൻഡിഎ) ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ ടുഡേ-ആക്‌സിസ്

ആക്സിസ് മൈ ഇന്ത്യ-ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ INC-UDF 18 സീറ്റുകള്‍ നേടുമെന്നും ബിജെപി 2-3 സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു.

ഇന്ത്യ ടിവി-സിഎൻഎക്‌സ്

യു.ഡി.എഫിന് 13-15 സീറ്റുകളും എല്‍.ഡി.എഫിന് 3-5 സീറ്റുകളും എൻ.ഡി.എയ്ക്ക് 1-3 സീറ്റുകളും ഇന്ത്യ ടിവി-സിഎൻഎക്സ് പ്രവചിച്ചു.

സീന്യൂസ്

കേരളത്തില്‍ എൻഡി എക്ക് ആറുസീറ്റാണ് സീന്യൂസ് പ്രവചിക്കുന്നത്. ഇന്ത്യ മുന്നണിക്ക് 11 സീറ്റും മറ്റുള്ളവർക്ക് 3 സീറ്റും ലഭിക്കുമെന്ന് ചാനല്‍ പറയുന്നു.