കട്ടപ്പന ഇരട്ടക്കൊലപാതകം; കേസില്‍ ദൃശ്യം മോഡല്‍ ട്വിസ്റ്റ്; മുഖ്യപ്രതി നിതീഷ് നോവല്‍ എഴുത്തുകാരൻ; ‘മഹാമാന്ത്രികം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോവലില്‍ ആഭിചാരവും ദുര്‍മന്ത്രവാദവും

Spread the love

ഇടുക്കി: കട്ടപ്പനയിലെ ഇരട്ടകൊലപാത കേസില്‍ വൻ ട്വിസ്റ്റ്.

മുഖ്യപ്രതി നിതീഷ് ‘ദൃശ്യം’ സിനിമയിലെ നായകനെ പോലെ നോവല്‍ എഴുത്തുകാരൻ.
കൊല നടക്കുന്നതിന് വർഷങ്ങള്‍ക്ക് മുൻപ് ഓണ്‍ലൈനില്‍ എഴുതി പ്രസിദ്ധീകരിച്ച നോവലില്‍ പിന്നീട് അരങ്ങേറിയ സംഭവങ്ങളുടെ സാദൃശ്യവും ആഭിചാര ക്രിയകളും കാണാം.

‘മഹാമാന്ത്രികം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച നോവലില്‍ മുഴുവൻ ദുർമന്ത്രവാദവും ആഭിചാരക്രിയകളും പകപോക്കലുമെല്ലാമാണ് കഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ് അദ്ധ്യായങ്ങള്‍ മാത്രം എഴുതി തുടരും…. എന്ന് കാട്ടി അവസാനിപ്പിച്ച നോവലിലെ നായികയെ കുറിച്ച്‌ നോവലില്‍ പറയുന്നത് ഇങ്ങനെയാണ് ” ഒരു നിഷ്കളങ്ക പെണ്‍കുട്ടിയെ കളങ്കിതയാക്കി ബുദ്ധിഭ്രമത്തിന് അടിമയാക്കി സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരു ദുർമന്ത്രവാദിയും അയാള്‍ക്കെതിരെ പ്രവർത്തിച്ച്‌ പെണ്‍കുട്ടിയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു മന്ത്രവാദിയുമാണ് നോവലിൻ്റെ ഇതിവൃത്തം. നോവല്‍ എഴുതിയത് കൂടാതെ ദൃശ്യം സിനിമയിലെ നായകൻ മൃതദേഹം പൊലീസ് സ്റ്റേഷൻ്റെ തറയിലാണ് മറവു ചെയ്തതെങ്കില്‍ ഇവിടെ മറവു ചെയ്തത് താമസിച്ചിരുന്ന വീടിൻ്റെ തറയിലാണെന്നതാണ്.

പിന്നീട് സുഹൃത്ത് പിടിയിലായ ദിവസം താൻ കൊച്ചിയിലായിരുന്നെന്ന് കാണിക്കാൻ ബസ് ടിക്കറ്റ് കാണിക്കലും തിരിച്ചും മറിച്ചും നുണപറച്ചിലുമൊക്കെ നടത്തിയ ശേഷമാണ് നിതീഷ് പിടിയിലാവുന്നത്. നിതീഷ് പി.ആർ എന്ന പേരില്‍ ഒരു ഓണ്‍ലെൻ സൈറ്റില്‍ എഴുതി പ്രസിദ്ധീകരിച്ച നോവല്‍ അര ലക്ഷത്തോളം ആളുകള്‍ വായിച്ചതായി കാണിക്കുന്നു.