കരുവന്നൂര്‍ സഹകരബാങ്ക് തട്ടിപ്പില്‍ മന്ത്രി പി രാജീവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്;നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് ഇഡി.

Spread the love

സ്വന്തം ലേഖിക.

കൊച്ചി:നിയമവിരുദ്ധമായ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവിന്റെ സമ്മര്‍ദമുണ്ടായെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ബാങ്കിന്റെ മുന്‍ സെക്രട്ടറി സുനില്‍കുമാറാണ് രാജീവിനെതിരെ മൊഴി നല്‍കിയത്.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പില്‍ പങ്കുള്ളയാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഈ വിശദാശത്തിലാണ് പി രാജീവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്പകള്‍ അനുവദിക്കാന്‍ പി രാജീവ് ഉള്‍പ്പടെ സിപിഎം നിരവധി നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് മൊഴിയില്‍പറയുന്നത്. സിപിഎം ലോക്കല്‍, എരിയാ കമ്മറ്റികളുടെ പേരില്‍ ഒട്ടേറെ രഹസ്യ അക്കൗണ്ടിലൂടെ പണംനിക്ഷേപിച്ചതായും ഇഡിയുടെ വിശദീകരണത്തില്‍ പറയുന്നു. എറണാകുളം ജില്ലാ സെക്രട്ടറിയായപ്പോഴാണ് സമ്മര്‍ദം ചെലുത്തിയതെന്നും ഇഡി പറയുന്നു. നേരത്തെ സമാനമായ ആരോപണം എസി മൊയ്തീനെതിരെയും ഇഡി ഉന്നയിച്ചിരുന്നു.