വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്കും മകനും നേരെ ആക്രമണം; വാതിലും ജനലും അടിച്ചുതകർക്കുകയും ബൈക്ക് കവര്‍ന്നെടുക്കുകയും ചെയ്തു; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആനിക്കാട്, കറുകച്ചാൽ സ്വദേശികൾ

വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്കും മകനും നേരെ ആക്രമണം; വാതിലും ജനലും അടിച്ചുതകർക്കുകയും ബൈക്ക് കവര്‍ന്നെടുക്കുകയും ചെയ്തു; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആനിക്കാട്, കറുകച്ചാൽ സ്വദേശികൾ

സ്വന്തം ലേഖിക

കറുകച്ചാൽ: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും, മകനെയും ചീത്ത വിളിക്കുകയും മകന്റെ ബൈക്ക് കവര്‍ന്നെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആനിക്കാട് നൂറോമ്മാവ് ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ അലക്സ് തോമസ് (വാവ 20), കറുകച്ചാൽ നെടുങ്ങാടപ്പള്ളി മാമ്പതി കോളനി ഭാഗത്ത് അഞ്ചാനിക്കൽ വീട്ടിൽ ജയേഷ് എ.ആർ (അച്ചു 19) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം കറുകച്ചാൽ ചമ്പക്കര ശ്രീരംഗം ഭാഗത്ത് താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും ചീത്തവിളിക്കുകയും, വാതിലും ജനലും അടിച്ചുതകർക്കുകയും തുടർന്ന് മകന്റെ മോട്ടോർ സൈക്കിൾ കവർന്നുകൊണ്ട് പോവുകയുമായിരുന്നു.

വീട്ടമ്മയുടെ മകൻ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധം മൂലമാണ് ഇവർ ഇരുവരും ചേർന്ന് വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തി ബൈക്ക് കവർന്നുകൊണ്ട് പോയത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരെയും ബൈക്കുമായി പിടികൂടുകയുമായിരുന്നു.

കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ അനിൽകുമാർ, ജോൺസൺ ആന്റണി, സി.പി.ഓ പ്രദീപ്, സുരേഷ്, കണ്ണൻ, സിജു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവർക്കും കറുകച്ചാൽ സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.