നെല്ല് സംഭരിച്ച് മൂന്നുമാസമായിട്ടും പണം കിട്ടിയില്ല: നെല്‍കര്‍ഷക സമിതിയുടെ നേതൃത്വത്തിൽ കർഷകർ ബാങ്കുകളില്‍ പ്രതിഷേധമാരംഭിച്ചു.

Spread the love

ചങ്ങനാശേരി: നെല്ല് സംഭരിച്ചിട്ട് മൂന്നുമാസമായിട്ടും പണം സിവില്‍ സപ്ലൈസ് വകുപ്പ് കര്‍ഷകര്‍ക്ക് നല്‍കാത്തതിനെതിരേ നെല്‍കര്‍ഷക സമിതിയും കര്‍ഷകരും ചേര്‍ന്ന് ബാങ്കുകളില്‍ പ്രതിഷേധമാരംഭിച്ചു.

മന്ത്രിയും സിവില്‍ സപ്ലൈസ് വകുപ്പും ബാങ്കുകാരും മാറിമാറി പ്രസ്താവന നടത്തുന്നതല്ലാതെ പണം ലഭ്യമാക്കുന്നില്ലെന്നും ആയിരക്കണക്കിന് പിആര്‍എസുകള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.

കര്‍ഷകര്‍ക്ക് പണം ലഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നെല്‍കര്‍ഷക സംരക്ഷണ സമിതി ബാങ്കുകളില്‍ കൂട്ടായ്മയും നിവേദനവും സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി പെരുന്ന എസ്ബിഐ അഗ്രികച്ചറല്‍ ശാഖ, കാനറാ ബാങ്ക് ചങ്ങനാശേരി ശാഖ എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിയില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സന്തോഷ് പറമ്ബിശേരിയുടെ അധ്യക്ഷതയില്‍ കോ-ഓര്‍ഡിനേറ്റര്‍ അനിയന്‍കുഞ്ഞ്, ജിക്കു കുര്യാക്കോസ്, വി.എന്‍. ശര്‍മ, സോണി കളരിക്കല്‍, ആലിച്ചന്‍ തൈപ്പറമ്ബില്‍, ജോബി മൂലകുന്നം,

ബൈജു സെബാസ്റ്റ്യന്‍, കെ.എ. സെബാസ്റ്റ്യന്‍, ബി. രാജപ്പനാചാരി, മോഹനന്‍ ചൂരക്കുറ്റി, ജോസഫ് കെന്നടി, തോമസുകുട്ടി, ജോസഫ് വട്ടപ്പറമ്പ്, സിബി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒരാഴ്ചയ്ക്കകം പണം നല്‍കിയില്ലെങ്കില്‍ ശക്തമായ സമരത്തിന് എന്‍കെഎസ്‌എസ് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു