
സ്വന്തം ലേഖിക
ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഉച്ചവരെ നാല്‍പ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി.
അഞ്ചരക്കോടിയോളം വോട്ടര്‍മാര്‍ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂജകള്‍ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 65.69% പോളിംഗ് ആണ് അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. കര്‍ണാടകയില്‍ തൂക്കുസഭയെന്ന് ടിവി 9 എക്സിറ്റ് പോള്‍ പറയുന്നു.
തീരദേശ കര്‍ണാടക പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപി തൂത്തുവാരുമെന്ന് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍. ധ്രുവീകരണം ശക്തമായ തീരദേശകര്‍ണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്.