കരമനയിൽ അഖിൽ നേരിട്ടത് ക്രൂര മർദനം: ജീവന് വേണ്ടി പിടയുമ്പോൾ ‘ഹാപ്പി ബർത്ത്ഡേ’ പാടിയ കൊടും ക്രിമിനലുകൾ

Spread the love

 

തിരുവനന്തപുരം: കരമന സ്വദേശി അഖിലി(26)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊടും ക്രിമിനലുകൾ. 2019-ൽ അനന്തുവെന്ന യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഈ കൊലപാതകത്തിനും പിന്നിൽ. അന്ന് അനന്തുവിനെ കൊലപ്പെടുത്തിയതിന് സമാനമായരീതിയിൽ അതിക്രൂരമായിട്ടാണ് കഴിഞ്ഞദിവസം അഖിലിനെയും ഇവർ കൊലപ്പെടുത്തിയത്.

 

ഏപ്രിൽ 25-ന് പാപ്പനംകോട്ടെ ബാറിൽവെച്ചുണ്ടായ തർക്കത്തിന്റെ പ്രതികാരമാണ് അഖിലിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. ബാറിൽവെച്ച് അഖിലും പ്രതികളും തമ്മിൽ ഉന്തുംതള്ളും ഉണ്ടായിരുന്നു. തർക്കത്തിൽ അഖിലിനും അക്രമിസംഘത്തിലെ വിനീതിനും പരിക്കേറ്റു. ഈ സംഭവത്തിന്റെ പ്രതികാരമായാണ് അക്രമിസംഘം വെള്ളിയാഴ്ച വൈകിട്ട് അഖിലിനെ കൊലപ്പെടുത്തിയത്. അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചും സിമന്റ് കട്ട ഉപയോഗിച്ച് തല തകർത്തുമാണ് കൊലപ്പെടുത്തിയത്. തുടർച്ചയായി യുവാവിന്റെ ദേഹത്തും തലയിലും സിമന്റ് കട്ട എറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ആക്രമണത്തിൽ യുവാവിന്റെ തല പിളർന്നതായാണ് വിവരം.

 

കേസില്‍ നേരിട്ട് പങ്കുള്ള നാല് പ്രതികളെ തിരിച്ചറിഞ്ഞെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഡി സി പി നിതിന്‍ രാജ് പറഞ്ഞു. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും പരിശോധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കരമനയില്‍ മീന്‍ കച്ചവടം നടത്തിയിരുന്ന അഖിലിനെയാണ് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കാറിലെത്തിയ സംഘം കഴിഞ്ഞ ദിവസം ക്രൂരമായി കൊലപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന നാല് പേരാണ് വീടിന് സമീപമുണ്ടായിരുന്ന അഖിലിനെ വിളിച്ചുകൊണ്ടുപോവുകയും തുടര്‍ന്ന് ഓടിച്ചിട്ട് ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തുകയും ചെയ്തത്.

 

പ്രതികള്‍ അഖിലിനെ കമ്പി വടി കൊണ്ട് പല തവണ തലയ്ക്കടിക്കുകയും തുടര്‍ന്ന് ആറുതവണ മുഖത്തും നെഞ്ചിലുമായി ഭാരമുള്ള കല്ലെടുത്തെറിയുകയും ചെയ്തു. കാര്‍ ഓടിച്ചിരുന്ന ആളടക്കം നാല് പ്രതികളെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. അഖില്‍, അനീഷ്, വിനീഷ്, സുമേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

 

2019-ല്‍ കരമനയിലുണ്ടായ അനന്തു കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് ഇവരെന്നും ശേഷമാണ് കൃത്യം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെയാണ് ഇവർ അനന്തുവിനോട് പ്രതികാരംചെയ്യാൻ തീരുമാനിച്ചത്. തുടർന്ന് റോഡരികിലെ ഒരു ബേക്കറിയിൽ നിൽക്കുകയായിരുന്ന അനന്തുവിനെ ഇയാളുടെ തന്നെ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഒരുദിവസം മുഴുവൻ അനന്തുവിനെ പീഡിപ്പിച്ചു. തലയ്ക്ക് കല്ല് കൊണ്ടടിക്കുകയും കാലിലെ മാംസം മുറിച്ചുമാറ്റുകയുംചെയ്തു. അനന്തു ജീവന് വേണ്ടി പിടയ്ക്കുമ്പോൾ ചുറ്റുംനിന്ന് ഹാപ്പി ബർത്ത്ഡേ പാടി അട്ടഹസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. അനന്തുവിന്റെ ഇരുകൈയിലെയും കാലിലെയും രക്തധമനികൾ മുറിക്കുകയും തല ഭാരമുള്ള വസ്തുവുപയോഗിച്ച് തകർക്കുയും ചെയ്തിരുന്നു. സമാനമായ രീതിയിലാണ് അഖിലിനെയും കൊലപ്പെടുത്തിയത്.