play-sharp-fill
കണ്ണൂരില്‍ ഇടതിനെ വിറപ്പിച്ച്‌ യുഡിഎഫ് കൊടുങ്കാറ്റ്; പിണറായിയുടെ ധര്‍മ്മടത്തും സുധാകരന്റെ തേരോട്ടം; എൽഡിഎഫ് ക്യാമ്പുകളിൽ നിരാശ: ചിരി മാഞ്ഞ് ജയരാജനും ശൈലജയും

കണ്ണൂരില്‍ ഇടതിനെ വിറപ്പിച്ച്‌ യുഡിഎഫ് കൊടുങ്കാറ്റ്; പിണറായിയുടെ ധര്‍മ്മടത്തും സുധാകരന്റെ തേരോട്ടം; എൽഡിഎഫ് ക്യാമ്പുകളിൽ നിരാശ: ചിരി മാഞ്ഞ് ജയരാജനും ശൈലജയും

 

കണ്ണൂർ : 2019 ലെ ചരിത്രം ആവർത്തിച്ച്‌ സിപിഎം ശക്തികേന്ദ്രങ്ങളായ കണ്ണൂരും വടകരയും യു.ഡി.എഫ് തരംഗത്തില്‍ വീണപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥികളായ എം.വി ജയരാജന്റെയും കെ.കെ ശൈലജയുടെയും ചിരി മാഞ്ഞു.മുഖ്യമന്ത്രി പിണറായിയേയും കണ്ണൂരിലെ ഫലം ഞെട്ടിച്ചു. സ്വന്തം നിയമസഭാ മണ്ഡലമായ ധർമ്മടത്തും കോണ്‍ഗ്രസിന്റെ സുധാകരൻ മുന്നേറി.

കണ്ണൂരിലും വടകരയിലും വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍.ഡി.എഫ് സ്ഥാനാർത്ഥികള്‍ ലീഡ് നേടാതെ എല്‍.ഡി.എഫ് കേന്ദ്രങ്ങളില്‍ നിരാശ പടർത്തി കീഴടങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വിശ്വസിച്ച കണ്ണൂരും വടകരയും വ്യക്തമായ ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാർത്ഥികള്‍ വിജയത്തിലേക്ക് കുതിച്ചു. ഇടതു നിയമസഭാ മണ്ഡലങ്ങളില്‍ തരംഗം സൃഷ്ടിച്ചാണ് കെ.സുധാകരനും ഷാഫി പറമ്ബിലും മുന്നേറുന്നത്. ഒന്നാം റൗണ്ടു മുതല്‍ ഇടതു കോട്ടകളില്‍ നിന്നുള്ള വോട്ടു ചോർച്ച പ്രകടമായിരുന്നു. പിന്നീട് രണ്ടാം റൗണ്ടു മുതല്‍ യു.ഡി.എഫ്തരംഗം തന്നെയാണ് ഉണ്ടായിരുന്നത്.


കണ്ണൂരില്‍ എം വി ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരൻ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് വരെ ലീഡുണ്ടാക്കിയത് എല്‍.ഡി.എഫ് ക്യാംപിനെ നിരാശരാക്കി. ഇതോടെ നാലാം റൗണ്ടില്‍ കെ.സുധാകരന്റെ ഭൂരിപക്ഷം 97000 കടന്നു. കേരളത്തില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തില്‍ പല നേതാക്കള്‍ക്കും സംശയമുണ്ടായിരുന്നു. കെപിസിസി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും കെ.സുധാകരൻ ലീഡ് ചെയ്തതോടെ യു.ഡി.എഫ് പ്രവർത്തകർ വിജയമുറപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എം വി ജയരാജൻ കളത്തിലിറങ്ങിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായിയായിരുന്ന ബിജെപി സ്ഥാനാർത്ഥി രഘുനാഥ് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്നാണ് എല്‍.ഡി.എഫ്കരുതിയത്. എന്നാല്‍അതുണ്ടായില്ല. സുധാകരനെ സംബന്ധിച്ച്‌ കെപിസിസി അധ്യക്ഷസ്ഥാനം ഉറപ്പിക്കാനുള്ള ആശ്വാസ വിജയമായിരിക്കും ഇത്. കടുത്ത മത്സരം നടക്കുമെന്ന് തോന്നിച്ച വടകരയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ഷാഫി പറമ്ബിലും മുന്നേറുന്നു.

ഭൂരിപക്ഷം 110083 കടന്നു കഴിഞ്ഞ തവണ കെ. മുരളീധരൻ നേടിയ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് ക്യാംപുകള്‍വടകരയില്‍ നടന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങളും എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.കെ ശൈലജയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം സിപിഎം ശക്തികേന്ദ്രങ്ങളായ കുത്തുപറമ്ബ്, തലശേരി മണ്ഡലങ്ങളില്‍ ശൈലജ ടീച്ചർക്ക് പ്രതീക്ഷിച്ചത്ര മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല വടകരയില്‍ സിപിഎമ്മിന്റെ ഏറ്റവും ശക്തയായ സ്ഥാനാർത്ഥിയെ നിർത്തിയിട്ടും പരാജയം രുചിക്കേണ്ടി വന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ 60,000 വോട്ടുകള്‍ നേടിയ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു കെ.കെ ശൈലജ വടകരയില്‍ സിപിഎമ്മിന് ലഭിക്കാവുന്ന ഏറ്റവും കരുത്തയായ സ്ഥാനാർത്ഥിയായിരുന്നു കൊകെശൈലജ 2019 ലെ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ ചെന്താരകമായ പി.ജയരാജൻ കെ. മുരളീധരനോട് അരലക്ഷം വോട്ടിന് തോറ്റിരുന്നു. ഇതേ സാഹചര്യം തന്നെയാണ് കെ.കെ ശൈലജയ്ക്കുമുണ്ടായിരിക്കുന്നത്.