മാമ്പഴം കട്ട പൊലീസുകാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച് കാഞ്ഞിരപ്പള്ളി പൊലീസ്; മാമ്പഴക്കള്ളന്‍ സ്ത്രീപീഡനക്കേസിലടക്കം പ്രതി; അന്തസ്സായി പണിയെടുക്കുന്ന പൊലീസുകാര്‍ക്ക് തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേട്; പ്രതിക്കെതിരെ ശക്തമായ നടപടി ഉണ്ടായേക്കുമെന്ന് സൂചന

Spread the love

സ്വന്തം ലേഖകന്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ പഴക്കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടംപതാല്‍ സ്വദേശി ഷിഹാബിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്. ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്ന വീഡിയോ ഇന്നലെ തേര്‍ഡ് ഐ ന്യൂസാണ് പുറത്ത് വിട്ടത്. ഈ വാര്‍ത്ത വൈറലായതോടെ പൊലീസ് സേനയ്‌ക്കൊന്നടങ്കം അപമാനമായിരിക്കുകയാണ്.

 

 

ഷിഹാബ് സ്ത്രീപീഡന കേസിലടക്കം പ്രതിയായിരുന്നു. മുന്‍പ് വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ഇയാളുടെ പേരില്‍ നിരവധി പരാതികള്‍ ഒളിഞ്ഞും തെളിഞ്ഞും സേനയ്ക്കുള്ളിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാമ്പഴം മോഷ്ടിക്കുന്ന വീഡിയോ ഇവിടെ കാണാം;

സെപ്തംബര്‍ മുപ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.

രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം മോഷ്ടിക്കപ്പെട്ടതായി മനസ്സിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസ്സര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.