കൊറോണ ബാധിച്ച് കങ്ങഴ സ്വദേശിയായ ഡോക്ടർ മരിച്ചു: മരിച്ചത് സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മലയാളി ഡോക്ടർ; രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കങ്ങഴ മുണ്ടത്താനം സ്വദേശിയുടെ മരണം യുകെയിൽ വച്ച്

Spread the love

എ.കെ ശ്രീകുമാർ

ബെർമിങ്ഹാം: കൊറോണ ബാധിച്ച് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു കങ്ങഴ സ്വദേശിയായ ഡോക്ടർ മരിച്ചു. സാമൂഹിക സേവന പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഡോ: മീരാൻ റാവുത്തർ മെമ്മോറിയൽ സന്നദ്ധ സേവന സമിതിയുടെ അദ്ധ്യക്ഷനായിരുന്ന ഡോക്ടറാണ് ഇപ്പോൾ യുകെയിൽ വച്ച് മരിച്ചിരിക്കുന്നത്.

കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബത്തിലെ പരേതനായ ഡോ: മീരാൻ റാവുത്തറുടെ മകൻ ഡോ: അമീറുദ്ദീനാണ് (73) ബ്രിട്ടണിൽ വച്ച് കൊറോണ ബാധിച്ച് മരിച്ചത്. വർഷങ്ങളായി ഇദ്ദേഹവും കുടുംബവും യുകെയിൽ സ്ഥിര താമസമാണ്. കുടുംബത്തൊടൊപ്പം യുകെയിൽ താമസമാണെങ്കിലും, കേരളത്തിലെ സാമൂഹിക സേവന രംഗത്ത് ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. കൊറോണ ബാധിച്ചുള്ള മരണത്തോടെ ഈ സാമൂഹ്യ സേവനത്തിലെ കൈത്താങ്ങാണ് കേരളത്തിന് നഷ്ടമാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുകെയിലെ ബർമിംങ്ഹാം എന്ന സ്ഥലത്ത് വൂൽഹാംട്ടനിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഈ പ്രദേശം കൊറോണ ബാധിത മേഖലയായിരുന്നു. കടുത്ത പനിയും അസ്വസ്ഥതയും പ്രകടിപ്പിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ മൂന്നാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് ഇദ്ദേഹത്തിന് കൊറോണ ബാധ സ്ഥിരീകരിച്ചത്. എന്നാൽ, രണ്ടാഴ്ച മുൻപ് സ്ഥിതി ഗതികൾ ഗുരുതരമായതിനെ തുടർന്നു ഇദ്ദേഹത്തെ വെന്റിലേറ്ററിലേയ്ക്കു മാറ്റി. ഈസ്റ്റർ ദിനത്തിൽ മരണം സംഭവിക്കുകയായിരുന്നു.

അമീറുദ്ധീന് 1970കൾ മുതൽ യു.കെ. യിൽ ജി.പി. യായി സേവനമനുഷ്ടിച്ചുവരികയായിരുന്നു അദ്ദേഹം. ദീർഘമകാലത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്നും റിട്ടയർ ചെയ്ത ഇദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുകയായിരുന്നു.

കൊല്ലം സ്വദേശിയായ ഡോ: ഹസീനയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കൾ: ഡോ: നെബിൽ, നദീം. സഹോദരങ്ങൾ:- ഡോ: സലിം (കാനഡാ), ഷംസിയാ.

ഇദ്ദേഹത്തിന്റെ അച്ഛന്റെ ഓർമ്മ നിലനിർത്തുന്നതിനായാണ് തിരുവനന്തപുരത്ത് ഡോ: മീരാൻ റാവുത്തർ മെമ്മോറിയൽ ചികിത്സാ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും ചികിത്സകൾക്കായി എത്തുന്ന നൂറുകണക്കിന് രോഗികൾക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും ചികിത്സാസഹായവും ഉൾപ്പെടെ നൽകുന്ന മെഡിക്കൽ ഗൈഡൻസ് സെന്ററും ഇവിടെ പ്രവർത്തിച്ചു വരുന്നത്.