കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍ ഇ.ഡി അന്വേഷണം ആരംഭിക്കാന്‍ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു.
സ്വന്തം ലേഖകൻ
തമിഴ്‌നാട്: കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എഫ്.ഐ.ആര്‍ ഇ.ഡി അന്വേഷണം ആരംഭിക്കാന്‍ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്‌നാട് എക്‌സൈസ്, വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജിക്ക് എതിരായ കേസുകളില്‍ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതിയുടെ നിരിക്ഷണം.സെന്തില്‍ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവില്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമനങ്ങള്‍ക്ക് കോഴ വാങ്ങിയെന്നാണ് കേസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) മന്ത്രിക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസും തുടര്‍ന്ന് രജിസ്ടര്‍ ചെയ്തു.