സംസ്ഥാനത്ത് മഴക്കെടുതി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരണപ്പെട്ടത്  25 ഓളം പേർ, റോഡും, മറ്റു അടിസ്ഥാന സൗകര്യങ്ങളും കടുത്ത മഴ കാരണം തകർന്നു, എൻഡിആർഎഫിന്റെ അധികസേന കേരളത്തിൽ വിന്യസിക്കണം; അടിയന്തരമായി കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്ര സഹായം പ്രഖ്യാപിക്കണമെന്നും കെ രാധാകൃഷ്ണൻ

സംസ്ഥാനത്ത് മഴക്കെടുതി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരണപ്പെട്ടത് 25 ഓളം പേർ, റോഡും, മറ്റു അടിസ്ഥാന സൗകര്യങ്ങളും കടുത്ത മഴ കാരണം തകർന്നു, എൻഡിആർഎഫിന്റെ അധികസേന കേരളത്തിൽ വിന്യസിക്കണം; അടിയന്തരമായി കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്ര സഹായം പ്രഖ്യാപിക്കണമെന്നും കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: മഴക്കെടുതി കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

തുടർച്ചയായ മഴ കാരണം കേരളത്തിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 25 ഓളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്നും, റോഡും, മറ്റു അടിസ്ഥാന സൗകര്യങ്ങളും കടുത്ത മഴ കാരണം തകർന്നിരിക്കുകയാണ് അതുകൊണ്ട് പ്രത്യേക ഫണ്ട്‌ അനുവദിക്കണമെന്നും, എൻഡിആർഎഫിന്റെ അധികസേന കേരളത്തിൽ വിന്യസിക്കണമെന്നും എം പി ലോക്സഭയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.


അതേസമയം സംസ്ഥാനത്ത് പൊതുവേ മഴ തുടരാനാണ് സാധ്യത.വടക്കൻ കേരളത്തിൽ അടുത്ത് അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതെയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നാളെയും മറ്റന്നാളും യെല്ലോ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ ആ സാധനത്തിന് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കണ്ണൂർ കാസർഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.