play-sharp-fill
പെൻഷനും മെഡിസിപ്പും ഗ്രൂപ്പ് ഇൻഷുറൻസിനൊപ്പം ഇനിയും പണം ജീവനക്കാരില്‍ നിന്നും നേടാൻ സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ‘പ്ലാൻ ജി’യ്ക്ക് തുടക്കമോ ജീവാനന്ദം? ഇടതു സംഘടനകള്‍ പോലും എതിര്‍ക്കും; പ്രതിപക്ഷ സംഘടനകള്‍ ഉടൻ പ്രക്ഷോഭം തുടങ്ങും

പെൻഷനും മെഡിസിപ്പും ഗ്രൂപ്പ് ഇൻഷുറൻസിനൊപ്പം ഇനിയും പണം ജീവനക്കാരില്‍ നിന്നും നേടാൻ സര്‍ക്കാര്‍; സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ‘പ്ലാൻ ജി’യ്ക്ക് തുടക്കമോ ജീവാനന്ദം? ഇടതു സംഘടനകള്‍ പോലും എതിര്‍ക്കും; പ്രതിപക്ഷ സംഘടനകള്‍ ഉടൻ പ്രക്ഷോഭം തുടങ്ങും

 

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്ബളത്തില്‍നിന്നു പ്രതിമാസം നിശ്ചിതതുകവീതം പിടിച്ച്‌ ‘ജീവാനന്ദം’ എന്നപേരില്‍ ആന്വിറ്റി സ്‌കീം നടപ്പാക്കാൻ സംസ്ഥാനസർക്കാർ നടപടിക്ക് പിന്നിലും സാമ്ബത്തിക പ്രതിസന്ധിയോ? ജീവനക്കാർ വിരമിച്ചുകഴിയുമ്ബോള്‍ മാസംതോറും നിശ്ചിതതുക തിരികെനല്‍കുംവിധം പദ്ധതി ആവിഷ്‌കരിക്കാനാണ് ലക്ഷ്യമിടുന്നത്.

അതായത് വിരമിച്ച ശേഷം മാസാമാസം തുക നല്‍കും. പെൻഷൻ കൊടുക്കുന്ന സർക്കാർ എന്തിനാണ് മറ്റൊരു പദ്ധതി കൂടി കൊണ്ടു വരുന്നതെന്ന ചോദ്യം പ്രസക്തമാകുന്നത്. ഭരണാനുകുല സംഘടനകള്‍ പോലും ഇതിനെ എതിർക്കും. സാമ്ബത്തിക പ്രതിസന്ധിയക്കിടെ ജീവനക്കാരുടെ ശമ്ബളം കുറയ്ക്കാനുള്ള കുബുദ്ധിയാണ് ജീവനക്കാർ പദ്ധതിയില്‍ കാണുന്നത്.


ഖജനാവിലേക്ക് പണം കണ്ടെത്താൻ കുറുക്കുവഴിയുമായി സർക്കാർ. ജീവനക്കാരുടെ ശമ്ബളത്തില്‍നിന്ന് ഒരു വിഹിതം പ്രതിമാസം പിടിക്കുമെന്നതാണ് വസ്തുത. വിരമിച്ച ശേഷം പ്രതിമാസം 1നിശ്ചിത തുക ലഭ്യമാക്കും. ‘ജീവാനന്ദം’ എന്ന പേരില്‍ ഇൻഷ്വറൻസ് പദ്ധതിയായാണ് നടപ്പാക്കുന്നത്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇൻഷ്വറൻസ് പദ്ധതികളും പ്രതിമാസ പെൻഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ സ്വകാര്യ കണ്‍സള്‍ട്ടൻസിയെ നിയോഗിച്ച്‌ മെയ്‌ 29ന് ഉത്തരവിറക്കി.ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരായ 20 ലക്ഷത്തോളം പേരും ഉള്‍പ്പെടുന്ന ഇൻഷ്വറൻസ് പരിരക്ഷയായ മെഡിസെപ്പിന്റെ പ്രവർത്തനം അവതാളത്തിലാണ്. ഇതിനിടെയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി സർക്കാരെത്തുന്നത്.

പുതിയ ആന്വിറ്റി സ്‌കീം സംസ്ഥാന ഇൻഷുറൻസ് വകുപ്പുവഴി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ രൂപരേഖ തയ്യാറാക്കിനല്‍കാൻ ഇൻഷുറൻസ് വകുപ്പിനോട് ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പമാണ് കണ്‍സള്‍ട്ടൻസി പഠനം. മാസം തോറും നിശ്ചിത തുക തിരിച്ചു കൊടുക്കുന്നത് എങ്ങനെ ഇൻഷ്വറൻസാകുമെന്ന ചോദ്യവും ഉയരുന്നു. അതേസമയം ജീവനക്കാരുടെ ശമ്ബളം പിടിച്ച്‌ സാമ്ബത്തികപ്രതിസന്ധി മറികടക്കാനാണ് സർക്കാർ

ആന്വറ്റി എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് 2024-25ലെ ബഡ്ജറ്റില്‍ ധനമന്ത്രി കെ.എം.ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ സർക്കാരിന് തുക ഉപയോഗിക്കാമെന്ന വ്യവസ്ഥ ഉണ്ടാകുമെന്നാണ് സൂചന.

പാളിയ മെഡിസെപ്പ്10 ലക്ഷത്തോളംജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരായ 20 ലക്ഷത്തോളം പേരും ഉള്‍പ്പെടുന്ന ഇൻഷ്വറൻസ് പരിരക്ഷയായ മെഡിസെപ്പിന്റെ പ്രവർത്തനം അവതാളത്തിലാണ്. ഇതിനിടെയാണ് പുതിയ ഇൻഷുറൻസ് പദ്ധതിയുമായി സർക്കാരെത്തുന്നത്.

പുതിയ ആന്വിറ്റി സ്‌കീം സംസ്ഥാന ഇൻഷുറൻസ് വകുപ്പുവഴി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ രൂപരേഖ തയ്യാറാക്കിനല്‍കാൻ ഇൻഷുറൻസ് വകുപ്പിനോട് ധനവകുപ്പ്ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ സർവീസ് സംഘടനകള്‍ ആരോപിച്ചു.

പദ്ധതിയെ എതിർത്ത് പ്രക്ഷോഭം സംഘടിപ്പിക്കാൻ സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍യോഗം തീരുമാനിച്ചു. വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അവർ ആരോപിച്

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാമെന്ന് രണ്ടു തവണ തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ ഭരണം നേടി ഇടതു ഭരണം 8 വർഷംപിന്നിടുകയാണ്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാൻ പങ്കാളിത്തപെൻഷൻ പദ്ധതിക്ക് പകരം പുതിയ പെൻഷൻ കൊണ്ടു വരുമെന്ന് പറയുകയും യാതൊരു ആലോചനയുമില്ലാതെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഒരേ രൂപത്തിലുള്ള വ്യത്യസ്ത പരിപാടികളിലൂടെ ജീവനക്കാരുടെ ശമ്ബളത്തിന്റെ നിശ്ചിതശതമാനം കവർന്നെടുക്കുക എന്നുള്ളതാണ് പ്ലാൻ ബി.ഇതിനെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും പ്രതിപക്ഷ സംഘടനകള്‍ പറയുന്നു.