Spread the love

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ് നിരാശ.

video
play-sharp-fill

ഹൈദരാബാദിനെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കായി സഞ്ജു നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്സ് അടിച്ചു തുടങ്ങിയെങ്കിലും ഇത്തവണയും പവര്‍ പ്ലേ കടക്കാനായില്ല.

ഹൈദരാബാദിനായി നിതീഷ് കുമാര്‍ റെഡ്ഡിയാണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നീതീഷ് എറിഞ്ഞ ആദ്യ പന്ത് നോ ബോളായതോടെ ഫ്രീ ഹിറ്റായ അടുത്ത പന്തില്‍ സഞ്ജു സിക്സ് അടിച്ചാണ് അക്കൗണ്ട് തുറന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത പന്ത് ബൗണ്ടറി അടിച്ച സഞ്ജു ഓവറിലെ അവസാന പന്തിലും ബൗണ്ടറി നേടി ആദ്യ ഓവര്‍ കഴിഞ്ഞപ്പോഴെ 6 പന്തില്‍ 15 റണ്‍സെടുത്തു. പ്രഫുല്‍ ഹിംഗെ എറഞ്ഞ രണ്ടാം ഓവറിലെ അവസാന മൂന്ന് പന്തും ബൗണ്ടറി കടത്തിയ സഞ്ജു ഹാട്രിക്ക് ബൗണ്ടറി നേടി ചെന്നൈ ആരാധകരെ ആവേശത്തിലാഴ്ത്തി.

ഇതോടെ മൂന്നാം ഓവര്‍ എറിയായാനായി ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സ് തന്നെ എത്തി. കമിന്‍സിന്‍റെ ആദ്യ പന്തില്‍ സിംഗിളെടുത്ത് റുതുരാജ് ഗെയ്ക്‌വാദ് സഞ്ജുവിന് സ്ട്രൈക്ക് കൈമാറി.

കമിന്‍സിന്‍റെ രണ്ടാം പന്തില്‍ വിക്കറ്റിന് പിന്നില്‍ ക്യാച്ചിനായി ഹൈദരാബാദ് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. ഇതോടെ ഹൈദരാബാദ് റിവ്യു എടുത്തു.

എന്നാല്‍ അള്‍ട്രാ എഡ്ജ് പരിശോധനയില്‍ പന്ത് സഞ്ജുവിന്‍റെ ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായതോടെ ചെന്നൈ ആരാധകര്‍ ആശ്വസിച്ചു. എന്നാല്‍ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല.

കമിന്‍സിന്‍റെ അടുത്ത പന്തില്‍ സഞ്ജുവിനെ വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍ കൈയിലൊതുക്കി. ക്യാച്ചിനായുള്ള അപ്പീല്‍ അമ്പയര്‍ അനുവദിച്ചതോടെ റുതുരാജുമായി ആലോചിച്ച് സഞ്ജു റിവ്യു എടുത്തു.

എന്നാല്‍ അള്‍ട്രാ എഡ്ജില്‍ പന്ത് സഞ്ജുവിന്‍റെ ബാറ്റിലുരസിയെന്ന് വ്യക്തമായതോടെ സീസണിലെ അവസാന ഹോം മത്സരം അവിസ്മരണീയമാക്കാന്‍ സഞ്ജുവിനായില്ല.

13 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും പറത്തിയ സഞ്ജു 27 റണ്‍സെടുത്ത് മടങ്ങി.