ഇടുക്കിയിലെ വികാരം കൂടിയ വൈദികന്റെ വീഡിയോ വിവാദം: വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പീഡനത്തിന് ഇരയായ വീട്ടമ്മ പരാതി നൽകിയാൽ കുടുങ്ങുക വൈദികൻ തന്നെ; അശ്ലീല വീഡിയോ മൊബൈലിൽ ചിത്രീകരിക്കുന്നതും സൂക്ഷിക്കുന്നതും പ്രചരിപ്പിക്കുന്നതും ക്രിമിനൽക്കുറ്റം

Spread the love

തേർഡ് ഐ ബ്യൂറോ

തൊടുപുഴ: ഇടുക്കിയിലെ വികാരം കൂടി വീഡിയോയായി വൈറലായി മാറിയ വികാരി കൂടുതൽ കുരുക്കിലേയ്ക്ക്. വീഡിയോയിലും ചിത്രത്തിലും ഉള്ള, വൈദികൻ പീഡിപ്പിച്ച വീട്ടമ്മ ചിത്രം വൈറലായി മാറിയതിനെതിരെ പൊലീസിൽ പരാതി നൽകിയാൽ ആദ്യം കുടുങ്ങുന്നത് വൈദികൻ തന്നെയാകും എന്ന് ഉറപ്പായി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, ഐടി ആക്ടിലെയും വകുപ്പുകൾ പ്രകാരം മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ ഷൂട്ട് ചെയ്യുന്നതും, ഇത് സൂക്ഷിക്കുന്നതും, ഇത് പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരത്തിൽ അശ്ലീല ദൃശ്യങ്ങൾ വൈദികന്റെ മൊബൈൽ ഫോണിൽ നിന്നു തന്നെയാണ് പുറത്തായിരിക്കുന്നത്. ഇത് വൈദികനെ തന്നെ കുടുക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

വൈദികന്റെ അശ്ലീല വീഡിയോ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നൂറ് കണക്കിനു വീഡിയോയും ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം വൈദികൻ ഫോൺ അറ്റകുറ്റപണികൾക്കായി നൽകിയപ്പോൾ പുറത്തായതാണ് എന്നതാണ് ലഭിക്കുന്ന സൂചന. ഈ ഫോണിൽ തന്നെ ഷൂട്ട് ചെയ്ത ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും കൃത്യമായ സൂചനകൾ ലഭിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈദികൻ വീട്ടമ്മയെ പള്ളിമേടയിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ചതിനെ സാധൂകരിക്കുന്ന സുപ്രധാന തെളിവുകളാണ് ഇപ്പോൾ പുറത്തു വന്ന ചിത്രങ്ങളും വീഡിയോയും. വൈദികന്റെ തന്നെ ഫോണിലാണ് ഈ ചിത്രങ്ങൾ ഷൂട്ട് ചെയ്തു സൂക്ഷിച്ചത് എന്നതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോഴുള്ള നടപടികൾ.

ഈ ചിത്രങ്ങളും വീഡിയോയും വീട്ടമ്മയെ ഭീഷണിപ്പെടുത്താനും ഇവരെ വീണ്ടും വീണ്ടും ലൈഗികമായി ദുരുപയോഗം ചെയ്യുന്നതിനുമായി വൈദികൻ സൂക്ഷിച്ചതായാണ് ലഭിക്കുന്ന സൂചന. ഇത്തരത്തിൽ അശ്ലീല ചിത്രങ്ങൾ ഷൂട്ട് ചെയ്യുന്നതും ഇവ സൂക്ഷിക്കുന്നതും ഗൂഡലക്ഷ്യത്തോടെ ഇവ കൈവശം വയ്ക്കുന്നതും പ്രചരിപ്പിക്കുന്നതുമാണ് ഗുരുതരമായ കുറ്റകൃത്യം. ഈ സാഹചര്യത്തിൽ വൈദികനെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ഈ ആരോപണം അക്ഷരാർത്ഥത്തിൽ സഭയെ പിടിച്ചു കുലുക്കുന്നതാണ്.

തന്റെ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതായി വീട്ടമ്മ പരാതി നൽകിയാൽ ആദ്യം പ്രതിയാകുക ഈ വീഡിയോ സ്വന്തം ഫോണിൽ സൂക്ഷിച്ച വൈദികൻ തന്നെയാവും. വൈദികനെ കുടുക്കാൻ വീട്ടമ്മ ഇനി തയ്യാറാകുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.