തലസ്ഥാനത്ത് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; ഒരാള്‍ പിടിയില്‍; നഗരത്തിൽ പരിശോധന കര്‍ശനം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തലസ്ഥാനത്ത് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍.

കടകംപ്പള്ളി സ്വദേശി പ്രകാശനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗീക അതിക്രമക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ മാത്രം രണ്ട് പേരാണ് നഗ്നതാപ്രദര്‍ശനം നടത്തിയതിനും ശുചിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനുമായി തലസ്ഥാന നഗര പരിധിയില്‍ പിടിയിലായത്. കോട്ടണ്‍ഹില്‍ പരിസരത്തെ ലേഡീസ് ഹോസ്റ്റലിന് പുറത്ത് നഗ്നതാ പ്രദര്‍ശം നടത്തിയ വട്ടിയൂര്‍ക്കാവ് സ്വദേശി മുത്തുരാജാണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാത്രിയാണ് വനിതാ ഹോസ്റ്റലിന് മുന്നില്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഓട്ടോഡ്രൈവറായ ഇയാള്‍ സ്ഥലത്ത് നിന്നുടന്‍ രക്ഷപ്പെട്ടു.

സിസിടിവിയില്‍ നിന്ന് ഓട്ടോ നമ്പര്‍ കണ്ടെത്തി നടത്തിയ വ്യാപക പരിശോധനയിലാണ് ഇയാള്‍
പിടിയിലായത്. ശാസ്തമംഗലം ശ്രീരംഗം ലെയ്നിലെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളാണ് പിടിയിലായത്.

മാര്‍ത്താണ്ഡം സ്വദേശി മേഴ്സിന്‍ ജോസിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. വീടിനുള്ളില്‍ ചാടികടന്ന് ശുചിമുറിയുടെ എയര്‍ഹോളിലൂടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പരിസരവാസികളാണ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി
പൊലീസിനെ ഏല്‍പ്പിച്ചത്.