രോഗികളെ ഞെക്കിപ്പിഴിഞ്ഞെടുക്കുന്നത് മാത്രമല്ല കിംസിൽ ചികിത്സ; തട്ടിപ്പും വെട്ടിപ്പും കോട്ടയം കിംസ് ആശുപത്രിയിൽ നടക്കുന്നുണ്ട്; തട്ടിപ്പ് കേസിൽ ജാമ്യകാലാവധി നീട്ടണമെന്ന ആശുപത്രി ഉടമകളുടെ ആവശ്യം തള്ളി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രോഗികളെ ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന കിംസ് ആശുപത്രികൾ വീണ്ടും കുടുക്കുന്ന വിവരം പുറത്തു വന്നു. കിംസ് ആശുപത്രിയിൽ രോഗികൾ മരിക്കുന്നതായുള്ള പരാതികളും, രോഗികളുടെ ഫീസ് കുത്തനെകൂട്ടുന്നതായുള്ള വിവരവുമാണ് അടുത്തിടെ പുറത്തു വന്നത്. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് വാർത്തയും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ്, കോട്ടയം കിംസ് ബെൽറോസ് ആശുപത്രിക്കേസിൽ ജാമ്യത്തിന്റെ കാലാവധി നീട്ടണമെന്ന കിംസ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി ഉത്തരവ് പുറത്തു വിട്ടത്.

കിംസ് ആശുപത്രി ഗ്രൂപ്പ് ചെയർമാൻ ഡോ. എം ഐ സഹദുല്ല, മാനേജിംഗ് ഡയറക്ടർ ഇ എം നജീബ്, വൈസ് ചെയർമാൻ ജി വിജയരാഘവൻ, സുഹ്‌റ പടിയത്ത്, സൗത്ത് ഇന്ത്യൻ ബേങ്ക് ചെയർമാൻ സലീം ഗംഗാധരൻ, സൗത്ത് ഇന്ത്യൻ ബേങ്ക് എം ഡി വി ജി മാത്യു എന്നീ പ്രതികൾ സമർപ്പിച്ച അപേക്ഷയാണ് കോടതി നിരാകരിച്ചത്. കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ മാസം 30ന് ജാമ്യകാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പ്രതികൾ കോടതിയെ സമീപിച്ചത്.
65 വയസ്സ് പിന്നിട്ട തങ്ങൾക്ക് കൊവിഡ് കാലമായതിനാൽ മറ്റു കോടതികളെ സമീപിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ. എം ഐ സഹദുല്ലയും ഇ എം നജീബും കോടതിയെ സമീപിച്ചത്.
അതേസമയം ഒട്ടേറെ സ്ഥാപനങ്ങളുടെ സാരഥികളായ ഇവർ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാണെന്നും കൊവിഡ് അടച്ചുപൂട്ടൽ എന്ന ന്യായീകരണം തട്ടിപ്പാണെന്നും ഇവരുടെ വഞ്ചനക്ക് ഇരയായെന്ന് പരാതിപ്പെടുന്ന കോട്ടയം കുടമാളൂർ ബെൽറോസ് ആശുപത്രി സ്ഥാപകനും ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗവുമായ ജൂബി ദേവസ്യ ആരോപിക്കുന്നു.

കോട്ടയത്തെ ബെൽറോസ് ആശുപത്രി വികസനത്തിനെന്ന പേരിൽ സൗത്ത് ഇന്ത്യൻ ബേങ്കിൽ നിന്ന് വായ്പയെടുത്ത കോടിക്കണക്കിന് രൂപ സഹോദര സ്ഥാപനങ്ങളിലേക്ക് വഴിമാറ്റിയെന്ന ജൂബി ദേവസ്യയുടെ പരാതി ശരിയാണെന്ന് കോട്ടയം ക്രൈം ബ്രാഞ്ച് പോലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ തർക്കം ആശുപത്രി ഡയറക്ടർമാർ തമ്മിലുള്ള സിവിൽ തർക്കം മാത്രമാണെന്നാണ് ഹൈക്കോടതിയിൽ ഇ എം നജീബ് ബോധിപ്പിച്ചിരിക്കുന്നത്. ചർച്ച തുടരുകയാണെന്നും നജീബ് വാദിക്കുന്നു. എന്നാൽ, പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ദിശയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ജൂബി ദേവസ്യ ചൂണ്ടിക്കാട്ടി.

അതിനിടെ കിംസ് ആശുപത്രി ഉടമകൾ വൻ തട്ടിപ്പാണ് നടത്തിയതെന്ന് വ്യക്തമാക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. 130 കിടക്കകളോട് കൂടിയ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിർമിക്കുമെന്ന് പറഞ്ഞാണ് സൗത്ത് ഇന്ത്യൻ ബേങ്കിൽ നിന്ന് വായ്പയെടുത്തതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ ജൂബി ദേവസ്യ നേരത്തേ നിർമിച്ച അഞ്ച് നില കെട്ടിടമല്ലാതെ ആശുപത്രിക്ക് വേണ്ടി മറ്റു കെട്ടിടങ്ങൾ നിർമിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലുണ്ട്.

പുതിയ കെട്ടിടം നിർമിക്കാനെന്ന പേരിൽ വായ്പയെടുത്തിട്ടും ആശുപത്രിയിലുള്ളത് നേരത്തേയുണ്ടായിരുന്ന കെട്ടിടവും 68 കിടക്കകളും മാത്രം. പണം വക മാറ്റിയതിന് തെളിവ് ആവശ്യമില്ല. 55 കോടി രൂപയുടെ പദ്ധതി കാണിച്ചാണ് സൗത്ത് ഇന്ത്യൻ ബേങ്കിൽ നിന്ന് എം ഐ സഹദുല്ലയും ഇ എം നജീബും ഉൾപ്പെടെയുള്ളവർ വായ്പയെടുത്തത്. 38 കോടി രൂപയുടെ ടേം ലോണും ഏഴ് കോടിയുടെ പ്രവർത്തന മൂലധന വായ്പയുമാണ് സ്വീകരിച്ചത്. എന്നാൽ ഇതു സംബന്ധിച്ച ബേങ്ക് സ്റ്റേറ്റ്്മെന്റ് പോലും പോലീസിനെ കാണിക്കാൻ തയ്യാറായിട്ടില്ല. എഫ് ഐ ആർ സമർപ്പിച്ച് ഒരു വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല.